അംബരീഷ് സ്മാരകത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

ബെംഗളൂരു : ഞായറാഴ്ച ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റുഡിയോയിൽ അംബരീഷ് സ്മാരകത്തിന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തറക്കല്ലിട്ടു.

സ്മാരകത്തിന്റെ ഭൂമിപൂജ നിർവഹിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ ബൊമ്മൈ പറഞ്ഞു, “ഞങ്ങളുടേത് 40 വർഷത്തെ സൗഹൃദമായിരുന്നു. തുറന്ന പുസ്തകം പോലെയാണ് അംബരീഷിന്റെ ജീവിതം. അവൻ സ്വന്തം വ്യവസ്ഥകളിൽ ജീവിച്ചു. സ്വന്തം നിബന്ധനകൾക്കും മനസ്സാക്ഷിക്കുമനുസരിച്ച് ജീവിക്കുന്നവനാണ് യഥാർത്ഥ നായകൻ. അംബരീഷ് ഒരിക്കലും തന്റെ മനസ്സാക്ഷിയോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല… നേതൃഗുണങ്ങളോടെയാണ് അദ്ദേഹം ജനിച്ചത്. വില്ലനായാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും ജന്മനാ നായകനായതിനാൽ സൂപ്പർ ഹീറോ ആയി ഉയർന്നു.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

“സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു സഹൃദയനായിരുന്നു അദ്ദേഹം. സുഹൃത്തുക്കൾ സെറ്റിൽ എത്തുമ്പോഴെല്ലാം ഷൂട്ടിംഗ് പാതിവഴിയിൽ ഉപേക്ഷിക്കുക പോലും പതിവായിരുന്നു. അംബരീഷ് അവരുടെ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ വരരുതെന്ന് നിർമ്മാതാക്കൾ ഞങ്ങളോട് അഭ്യർത്ഥിച്ചിരുന്നു, ”മുഖ്യമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts