ദർശകൻ ഋഷികുമാർ സ്വാമിയ്ക്ക് ജാമ്യം.

ബെംഗളൂരു : ശ്രീരംഗപട്ടണം ടൗണിലെ മസ്ജിദ് പൊളിക്കാൻ ആഹ്വാനം ചെയ്തതിന് അറസ്റ്റിലായ കാളി മഠത്തിലെ ഋഷികുമാർ സ്വാമി ബുധനാഴ്ച രാത്രി വൈകി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം അവിടെ സ്ഥിതിചെയ്യുന്നത് ക്ഷേത്രമാണോ പള്ളിയാണോ എന്ന കാര്യത്തിൽ തീരുമാനമാകുന്നത് വരെ പള്ളി അടച്ചിടണമെന്ന് പ്രസ്താവിച്ചു.

എന്റെ ക്ഷേത്രത്തിന്റെ അവസ്ഥ കണ്ട് ഞാൻ വേദനിക്കുന്നു എന്നും എന്നാൽ ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ജുഡീഷ്യറി കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രബലരായ വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയായി കണക്കാക്കപ്പെടുന്ന മണ്ഡ്യ ജില്ലയിലാണ് ശ്രീരംഗപട്ടണം സ്ഥിതി ചെയ്യുന്നത്.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

ജെഡി (എസ്)ന്റെ കോട്ടയായാണ് ഇത് കണക്കാക്കപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന സമ്പന്നമായ ജില്ലയിൽ വേരുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഭരിക്കുന്ന ബി.ജെ.പി. വിഷയം പാർട്ടി ഉടൻ തന്നെ ഏറ്റെടുക്കാൻ പോകുകണെന്നും, ഇത് പാർട്ടിക്ക് വേരുകൾ സ്ഥാപിക്കാനും ആവശ്യമായ തിരഞ്ഞെടുപ്പ് വിജയം കൊയ്യാനും സഹായിക്കുമെന്ന് വൃത്തങ്ങൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts