കാളയെ അറുത്തുവെന്നാരോപിച്ച് രണ്ടുപേർക്കെതിരെ ആക്രമണം.

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ ഒരു കാളക്കുട്ടിയെ അറുത്തുവെന്നാരോപിച്ച് ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവരെ ആക്രമിച്ചത്. ജൂലൈ 3ന് ചിക്കമഗളൂരുവിലെ ബലേഹൊന്നാവൂർ പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. ബലേഹന്നവൂർ പോലീസ് രണ്ട് എഫ്‌.ഐ.ആർ ഫയൽ ചെയ്തു.

ഈ വർഷം ആദ്യം പാസാക്കിയ പശു കശാപ്പ് നിയമപ്രകാരം ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ ആക്രമിച്ച പ്രധാന പ്രതികളായ ഹരിഷ, സന്ദേശ, പ്രസന്ന, പ്രേമേഷ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു

ഇബ്രാഹിം, മുഹമ്മദ് ഹനീഫ് എന്നിവർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ 34 (പൊതുവായ ഉദ്ദേശ്യപ്രകാരം), 379 (മോഷണം), 429 (മൂല്യമുള്ള മൃഗങ്ങളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിലൂടെയുള്ള തെറ്റ്) പ്രകാരം കേസെടുക്കുകയും അതേസമയം, ആക്രമണക്കേസിലെ നാല് പ്രതികൾക്കെതിരെ 143 (ശിക്ഷ), 504 (മനപ്പൂർവ്വമായ അപമാനം), 324 (ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവിക്കൽ), 323 (ആക്രമണത്തിനുള്ള ശിക്ഷ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 149 (നിയമവിരുദ്ധ കൂടിച്ചേരൽ) എന്നിങ്ങനെയും കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
[masterslider id="10"]

Related posts