രാജ്യസഭാ എം.പി രാജീവ് ചന്ദ്രശേഖർ ഇനി കേന്ദ്ര മന്ത്രി.

ബെംഗളൂരു : കേന്ദ്രമന്ത്രിസഭയില്‍ വൻ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും പുതിയ മന്ത്രിസഭയില്‍ ഉണ്ട്. 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും.

പാർട്ടിയുടെ ദേശീയ വക്താവായ രാജീവ് ചന്ദ്രശേഖർ കർണാടകയെ പ്രതിനിധീകരിക്കുന്നു. പുതുച്ചേരിയിലെ ബിജെപി നേതാവായിരുന്നു അദ്ദേഹം. കേന്ദ്രഭരണ പ്രദേശത്ത് എൻ‌.ഡി‌.എയുടെ സമീപകാല വിജയം സർക്കാരിൽ ഇടം നേടാൻ അദ്ദേഹത്തെ സഹായിച്ചു. മുമ്പ് കേരളത്തിലെയും എൻ‌.ഡി‌.എ വൈസ് ചെയർമാനായിരുന്നു.

  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. വൈകീട്ട് ആറുമണിയോടെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിമാര്‍ക്ക് വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ ചായ സത്കാരം ഉണ്ടാകും. പട്ടികയില്‍ വലിയ പ്രാധാന്യം ഉത്തര്‍പ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല്ലും മണലും പോരാഞ്ഞ് തടാക മണ്ണും; കേരളത്തിലേക്ക് ' അതിർത്തി കടന്നുള്ള ഖനന മാഫിയ പിടിമുറുക്കുന്നു
[masterslider id="10"]

Related posts