ഇലക്ട്രോണിക്സിറ്റിയെ ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്തണം;ആവശ്യം ശക്തം.

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയെ ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് താമസക്കാരുടെ പ്രതിഷേധം ശക്തം.

കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ തുറന്നത്, അതിന് മുൻപ് സിറ്റി നിവാസികൾ സമീപ പ്രദേശങ്ങളെ ആശ്രയിക്കുകയായിരുന്നു.

ഏതെങ്കിലും ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചാൽ ഫണ്ടില്ല എ‌ന്ന് മാത്രമാണ് മറുപടിയെന്ന് താമസക്കാർ പറയുന്നു.

അതേ സമയം ബി.ബി.എം.പി.പോലെ നികുതി അടക്കുന്നതിനടക്കം ഏകജാലക സംവിധാനം വന്നാൽ അത് വളരെയധികം ഉപകാരപ്രദമാകും.

ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രീസ് അസോസിയേഷൻ ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിലെ ശുചിത്വത്തിലും വൃത്തിയാക്കലിലും മറ്റും ഇലക്ട്രോണിക് സിറ്റി വളരെ പിന്നിലാണെന്നാണ് താമസക്കാരുടെ ആരോപണം.

പുറത്തിറങ്ങി പ്രതിഷേധം നടത്താൻ കഴിയാത്ത സാഹചര്യമായതിനാൽ ഓൺലൈനിൽ  #ElectronicCityforBBMP എന്ന ഹാഷ് ടാഗിൽ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. 40000 ഓളം ട്വീറ്റുകൾ ഇതുവരെ വന്നു കഴിഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us