വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബെംഗളൂരു: ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ കാളിഗൗഡനഹള്ളിയിൽ നാല് വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു. പുട്ടമ്മ-ആനന്ദ് ദമ്പതികളുടെ മകളായ അദ്വിതയാണ് വീട്ടിനുള്ളിൽ വെച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.

ബുധനാഴ്ച പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്വിത, വെള്ളം കുടിക്കുന്നതിനായാണ് അടുക്കളയിലേക്ക് പോയത്.

ഈ സമയം അടുക്കളയിൽ മാവ് അരക്കുന്നതിനായി ഗ്രൈൻഡർ ഓൺ ചെയ്തു വെച്ചിരിക്കുകയായിരുന്നു. കുട്ടി അബദ്ധത്തിൽ ഈ ഗ്രൈൻഡറിൽ തൊടുകയും, ഉടൻ തന്നെ ശക്തമായ വൈദ്യുതാഘാതമേറ്റ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയുമായിരുന്നു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, അതിനുമുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് വയസ്സുകാരിയുടെ അപ്രതീക്ഷിത വിയോഗം കാളിഗൗഡനഹള്ളി ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി
[masterslider id="10"]

Related posts