2 കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ 7 മണിക്കൂറിൽ മോചിപ്പിച്ച് കർണാടക പോലീസ്.

ബെംഗളുരു :2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ എൻജിനീയറിങ്
വിദ്യാർഥിയെ പൊലീസ് 7 മണിക്കുറിനുള്ളിൽ മോചിപ്പിച്ചു.

4 പേർ പിടിയിലായി.

എച്ച്.ബി.ആർ.ലേഔട്ടിൽ താമസിക്കുന്ന സ്വകാര്യ നഴ്സിങ് കോളജ് ഉടമ മീർആരിഫുള്ളയുടെ മകനും യുകെയിൽ ഉപരിപഠനം നടത്തുന്ന റാബീസ് അറഫാത്തിനെയാണ് വീടിന് സമീപത്ത് വച്ച് തട്ടികൊണ്ടുപോയത്.

  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,

മകനെ തട്ടിക്കൊണ്ടു പോയതായി ആരിഫുള്ള കെജിഹള്ളി പൊലീസ് സ്റ്റേഷനിൽ 2 മണിക്കൂറിനുള്ളിൽ പരാതി നൽകി.

തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പർ സിസിടിവി പരിശോധിച്ച്തിൽ നിന്ന് കണ്ടെത്തിയതോടെ നഗരം വിട്ട് പോകുന്നതിന്
മുൻപ് തന്നെ ഇവരെ പിടികൂടാൻ കഴിഞ്ഞു, അബ്ദുൽ ഫഹദ്, ജബൈലുള്ള, സൽമാൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്.

തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയാണ് ഫഹദ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts