അതിർത്തിയിലെ യാത്രാവിലക്ക്;സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

ബെംഗളൂരു : കാസർകോട് അതിർത്തിയിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഇനിയും നീക്കാത്തതിന് കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.

25 അതിർത്തി പ്രവേശന പാതകൾ ഉള്ളിടത്ത് 4 പാതകളിൽ മാത്രം പ്രവേശനം അനുവദിക്കുന്നത് ഏത് നിയമ പ്രകാരമാണ്, കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ തടയുന്നത് എന്തിന്, കാസർകോടിന് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകില്ല, ദക്ഷിണ കന്നഡ കളക്ടറോട് ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടു.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

മുൻപ് കേസ് പരിഗണിച്ചപ്പോൾ യാത്രാ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ഇപ്രാവശ്യം കേസ് പരിഗണിച്ചപ്പോഴും നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവാത്തതിനാലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആർസിബിക്കൊപ്പം ഇനി 'നന്ദിനി'യും; ഐപിഎൽ 2026-ന്റെ ഔദ്യോഗിക ഡയറി പാർട്ണറായി കെ.എം.എഫ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us