കർണാടകയിലേക്കുള്ള അതിർത്തി അടച്ചതിനെ വിമർശിച്ചും പകരം സംവിധാനം നിർദ്ദേശിച്ചും ഹൈക്കോടതി.

ബെംഗളൂരു : കേരളത്തിൽ കോവിഡ് രോഗ വ്യാപനം കൂടിയതോടെ പല അതിർത്തി റോഡുകളും അടക്കാനുള്ള കർണാടകയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി.

അതിർത്തി റോഡുകൾ അടക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ മറുപടി നൽകിയത്.

കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ അതിർത്തി റോഡുകൾ അടച്ചിട്ട് തെറ്റാണ്, എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ചട്ടങ്ങൾക്ക് വിരുദ്ധമാണ് കർണാടകയുടെ നടപടി.

ആവശ്യമെങ്കിൽ അതിർത്തികളിൽ പരിശോധന സംവിധാനങ്ങൾ സ്ഥാപിക്കുകയാണ് വേണ്ടത് എന്ന് കോടതി അഭിപ്രായപ്പെട്ടു.

നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള നടപടികൾ തുടരുകയാണ് ഇതിന്സമയം ആവശ്യമാണ് എന്ന സംസ്ഥാന സർക്കാറിൻ്റെ അപേക്ഷയിൽ കേസ് 9 ലേക്ക് മാറ്റി.

കേരളത്തിൽ നിന്നുള്ള പി.സി.സി.സെക്രട്ടറി ബി സുബ്ബയ്യ നൽകിയ ഹർജിയിൽ ആണ് ഹൈക്കോടതി വാദം കേൾക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us