മറവി രോഗത്തിനുള്ള മരുന്ന്; ഗവേഷണം നടക്കുന്നത് നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു : തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്ന അല്‍ഷിമേഴ്സിന് ഇന്ത്യയില്‍ മരുന്നൊരുങ്ങുന്നു.

ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ചിലെ പ്രൊഫസര്‍ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് അല്‍ഷിമേഴ്സിനെ ചെറുക്കാന്‍ സഹായിക്കുന്ന മരുന്ന് വികസിപ്പിച്ചിരിക്കുന്നത്.

സ്മൃതി നാശം സംഭവിച്ച തലച്ചോറിനെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ മരുന്ന് തന്മാത്രയെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.

ടിജിആര്‍63 തന്മാത്ര അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍. 2010 മുതലാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണം സംഘം ആരംഭിച്ചത് .

  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;

അതേ സമയം ഈ കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ് . മൃഗങ്ങളില്‍ പരീക്ഷിച്ച്‌ വിജയിക്കുന്ന മരുന്ന് പിന്നീട് മനുഷ്യരിലും പരീക്ഷിക്കേണ്ടതുണ്ട് .

ഈ മസ്തിഷ്ക രോഗം 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവരെ ബാധിക്കുമെങ്കിലും, ഈ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ സാധാരണയായി 40 അല്ലെങ്കില്‍ 50 വയസ്സിനിടയിലാണ് ആരംഭിക്കുന്നത്. അത്തരമൊരു പ്രായത്തില്‍, ശരിയായ രോഗനിര്‍ണയം നടത്തുന്നത് വളരെ ബുദ്ധിമുട്ടാണ്.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

എന്നാല്‍ ഇത് തിരിച്ചറിഞ്ഞാല്‍ രോഗംവരാതിരിക്കാനായുള്ള മുന്‍കരുതലായും ഈ മരുന്ന് ഉപയോഗപ്പെടുത്താവുന്നതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
[masterslider id="10"]

Related posts