ഇന്ത്യയിൽ കൊവിഡ് പ്രതിരോധ മരുന്ന് ഇറക്കുമതിക്കും ഉപയോഗത്തിനും അധികൃതരുടെ അനുമതി തേടി അമേരിക്കൻ കമ്പനി ഫൈസർ.

ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസർ, തങ്ങളുടെ പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി.

ജർമൻ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേർന്നാണ് അമേരിക്കൻ കമ്പനിയായ ഫൈസർ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മരുന്ന് അടുത്തയാഴ്ച മുതൽ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

  'അതിഥി ദേവോ ഭവ': മദ്യലഹരിയിൽ വീട് മാറി കയറി 'അതിഥിതൊഴിലാളി', സ്നേഹത്തോടെ സ്റ്റേഷനിലെത്തിച്ച് പോലീസ്!

പ്രതിരോധ മരുന്നിന്റെ ആവശ്യകതയും ഇന്ത്യൻ ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ -70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണ്.

അതേസമയം ജനസംഖ്യയ്ക്ക് ആനുപാതികമായി മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതു മുണ്ട്. ഇതു പരിഗണിച്ചായിരിക്കും അധികാരികൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us