പട്ടാപ്പകൽ തോക്കുചൂണ്ടി മലയാളിയുടെ സ്കൂട്ടർ കവർന്നു

ബെംഗളൂരു: നഗരത്തിൽ ചൊവ്വാഴ്ച രാവിലെ 7.30-ന് ചിക്കബാനവാര സർക്കിളിലാണ് സംഭവം.

കണ്ണൂർ ആറളം കീഴ്‌പള്ളി സ്വദേശിയും മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറിയുമായ ടോമി ആലുങ്കലാണ് കവർച്ചയ്ക്കിരയായത്.

ചിക്കബാനവാര സർക്കിളിലെ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തുവെച്ചാണ് സ്കൂട്ടർ കവർന്നത്. ഇന്റീരിയർ ഡിസൈനറായ ടോണി ജോലിയാവശ്യവുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്.

സ്കൂട്ടർ നിർത്തി കെട്ടിടത്തിലേക്ക് പണിയായുധങ്ങളുമായി കയറുന്നതിനിടെയാണ് കവർച്ച. ഇരുകൈയിലും പണിയായുധങ്ങളുണ്ടായിരുന്നതിനാൽ സ്കൂട്ടറിൽനിന്ന് ഇദ്ദേഹം താക്കോലെടുത്തിരുന്നില്ല.

  ബെംഗളൂരുവിൽ വരുന്നു സ്മാർട്ട് പാർക്കിംഗ്; പരീക്ഷണാടിസ്ഥാനത്തിൽ ജയനഗറിൽ എഐ അധിഷ്ഠിത സംവിധാനം; പുതിയ പദ്ധതിയെ പറ്റി അറിയാം

ഇതോടെ സമീപത്തു നിന്നിരുന്ന യുവാവ് തോക്കുയർത്തി ആളുകളെ വിരട്ടിയശേഷം സ്കൂട്ടറുമായി വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.

ടോമി കെട്ടിടത്തിൽനിന്ന് തിരികെ ഇറങ്ങുമ്പോഴേക്കും സ്കൂട്ടറുമായി യുവാവ് രക്ഷപ്പെട്ടു. ഒട്ടേറെപ്പേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും തോക്കുചൂണ്ടിയതോടെ ഇവർ ഭയന്ന് പിന്മാറുകയായിരുന്നു.

പോലീസിന്റെ പട്രോളിംഗ് സംഘം പത്തുമിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയെങ്കിലും യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.

സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചതിൽനിന്ന് സ്കൂട്ടർ വേഗത്തിലോടിച്ചുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മഫ്ളറും മുഖാവരണവുമണിഞ്ഞതിനാൽ യുവാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

30 വയസ്സുമതിക്കുന്നയാളാണ് സ്കൂട്ടർ കവർന്നതെന്ന് ടോണി ആലുങ്കൽ പറഞ്ഞു. ടോമിയുടെ ഭാര്യ ആൻസിയുടെ പേരിലാണ് സ്കൂട്ടർ. ആൻസിയുടെ പരാതിയിൽ സോളദേവനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര സുരക്ഷിതമെന്ന് കരുതിയെങ്കിൽ തെറ്റി; മെട്രോ ട്രെയിനിൽ വെച്ച് യുവാവിന് സംഭവിച്ചത്! ബിഎംആർസിഎല്ലിന് കോടതി ചുമത്തിയ പിഴ എത്രയെന്നറിയാമോ?.
[masterslider id="10"]

Related posts

Click Here to Follow Us