സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ വൃക്ക വിൽക്കാൻ ശ്രമിച്ച യുവതിക്ക് നഷ്ടപ്പെട്ടത് 3 ലക്ഷം രൂപ;പണം നൽകിയത് ആഭരണങ്ങൾ പണയം വച്ച്.

തുടർന്ന് വൃക്കദാനം ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് പരസ്യത്തിൽ തന്നിരുന്ന ഫോൺനമ്പറിലേക്ക് സന്ദേശം അയച്ചു. ഹദഫങ്ങ് എന്ന് പരിചയപ്പെടുത്തിയ ആളാണ് സന്ദേശം സ്വീകരിച്ചത്.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

വൃക്കദാനം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾക്കും ഫീസിനുംവേണ്ടി പണം ആവശ്യപ്പെട്ട് ഹദഫങ്ങ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ യുവതിക്ക് അയച്ചുകൊടുത്തു.

കൈയിൽ പണമില്ലാത്തതിനാൽ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ 3.1 ലക്ഷം രൂപ യുവതി അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

പിന്നീട് ഹദഫങ്ങിനെ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. തുടർന്ന് വ്യാഴാഴ്ച യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പോലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു. യുവതി അയച്ചുകൊടുത്ത പണം മിനിറ്റുകൾക്കുള്ളിൽ പിൻവലിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ ജനങ്ങൾ വീഴരുതെന്ന് പോലീസ് ഉപദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
[masterslider id="10"]

Related posts