മരണം 20 ആയി;ചില മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; കൂടുതലും മലയാളികൾ.

ബെംഗളൂരു : ഇന്ന് പുലർച്ചയോടെ കോയമ്പത്തൂരിനടുത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം.

പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച്കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്.

10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ്
മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ്
വിവരം. ബസിന്റെ 12 സീറ്റുകളോളം
ഇടിച്ചുതകർന്ന നിലയിലാണെന്നാണ്.

  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി

മരിച്ചവരിൽ കൃഷ് (29), ജോർദൻ (35),
കിരൺകുമാർ (33).ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈൽസുമായി

http://bangalorevartha.in/archives/44831

കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ
ലോറിയാണ് അപകടമുണ്ടാക്കിയത്. കേരളരജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്.

കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്നവിവരം.

ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ്
മരിച്ചതെന്നാണ് വിവരം.

പരിക്കേറ്റവരെ
അവിനാശി സർക്കാർ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് ബസ്  ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

പാലക്കാട്, തൃശ്ശൂർ,എറണാകുളം എന്നിവിടങ്ങളിലേക്ക്
റിസർവ് ചെയ്ത് യാത്രക്കാരായിരുന്നു
ബസിലുണ്ടായിരുന്നത്. ബസിലെ 38
യാത്രക്കാർ എറണാകുളത്തേക്ക് റിസർവ്
ചെയ്തിരുന്നവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി
[masterslider id="10"]

Related posts