സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നു; മുഖ്യമന്ത്രി

ബെംഗളൂരു: സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റിരുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡ്യയിലെ ബുകനകെരെയിൽ ഹൈസ്കൂളിൽ പഠിച്ചിരുന്ന സമയത്ത് പച്ചക്കറികളും നാരങ്ങയും വിറ്റ് കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവന്നിരുന്നതായി അദ്ദേഹം പറഞ്ഞു.

തന്റെ വിനീതമായ പശ്ചാത്തലവും കഠിനാധ്വാനവും ജീവിതത്തിൽ സഹായകമായെന്നും യെദ്യൂരപ്പ പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് നാലുതവണ മുഖ്യമന്ത്രിയാകാൻ സാധിച്ചത്. കഠിനാധ്വാനത്തിന് പകരമായി ഒന്നുമില്ല.

  ഇനി മസാലദോശയ്ക്കും പൊള്ളുന്ന വില; ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണത്തിന് 10% അധികം നൽകേണ്ടി വരും

വലിയകാര്യങ്ങൾ സ്വപ്നം കാണുന്നതിന് ഒന്നും തടസ്സമായില്ല. ആ സ്വപ്നങ്ങളാണ് എന്നെ ഓരോ ദിവസവും കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു.

സ്വാമി വിവേകാനന്ദൻ എല്ലാവർക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണ, മേയർ ഗൗതം കുമാർ, വിശ്വനാഥ് എം.എൽ.എ., എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ട് കൊലപാതകം: യുവാവിനെ നടപ്പാതയിൽ മരിച്ച നിലയിൽ കണ്ടെത്തി; ജെ.സി നഗറിൽ സുഹൃത്തിനെ കുത്തിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us