പേജാവർ മഠാധിപതി വിശ്വേശ തീർത്ഥ സമാധിയായി;സംസ്ഥാനത്ത് 3 ദിവസത്തെ ദുഃഖാചരണം.

ബെംഗളൂരു : പേജാവർ മഠാധിപതി സ്വാമി വിശ്വേശ തീർത്ഥ സമാധിയായി.88 വയസ്സായിരുന്നു. ഒരാഴ്ചയായി മണിപ്പാലിലെ കസ്തൂർഭാ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്ഥാന സർക്കാർ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി യെദിയൂരപ്പ തുടങ്ങിയ ഭരണ-രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ദ്വൈയിത നിദ്ധാന്തത്തിന്റെ ആശയ പ്രചാരകനായിരുന്ന മാധ്വാചര്യൻ സ്ഥാപിച്ച 8 മഠങ്ങളിൽ ഒന്നാണ് ഉഡുപ്പിയിലുള്ള പേജാവാർ മഠം. I’m sorry to hear of the passing of Sri Vishwesha Teertha Swamiji of Pejawara Matha, Udupi. My condolences to…

Read More

പ്രധാനമന്ത്രി നഗരത്തിലെത്തുന്നു.

ബെംഗളൂരു:പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജനുവരി രണ്ടിന് കർണാടകത്തിലെത്തും. രണ്ടിന് തുമക്കൂരു സിദ്ധഗംഗ മഠം സന്ദർശിച്ചതിന് ശേഷം തുമക്കൂരു ജൂനിയർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കർഷക സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ബെംഗളൂരുവിലെ ഡി.ആർ. ഡി. ഒ. സന്ദർശിക്കും. രാത്രി രാജ് ഭവനിൽ താമസിക്കുന്ന പ്രാധനമന്ത്രി മൂന്നിന് കാർഷിക സർവകലാശാലയിൽ നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പങ്കെടുക്കും. വൈകുന്നേരം ഡൽഹിക്ക് തിരിച്ചു പോകും. ഏഴിന് നടക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ് സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കും.

Read More

നഗരവാസികൾക്ക് സന്തോഷ വാർത്ത; ഇനി ഹോട്ടലിൽനിന്ന് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ആശങ്ക വേണ്ട!

ബെംഗളൂരു: നഗരവാസികൾക്ക് സന്തോഷ വാർത്ത; ഇനി ഹോട്ടലിൽനിന്ന് കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ആശങ്ക വേണ്ട. നഗരത്തിലെ ഭക്ഷണശാലകൾക്ക് റേറ്റിങ് സംവിധാനമൊരുക്കാൻ കർണാടക ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനിച്ചു. ഇനി വൃത്തി പോരെന്ന തോന്നൽ, രാസവസ്തുക്കൾ ചേർക്കുന്നുണ്ടോയെന്ന സംശയം, ശുദ്ധമായ വെള്ളമാണോ പാചകത്തിന് ഉപയോഗിക്കുന്നതെന്ന ആശങ്ക, ഇങ്ങനെ നഗരത്തിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ മനസ്സിലൂടെ പാഞ്ഞുപോകുന്ന ആശങ്കകൾക്ക് വിരാമമിടാം. ആദ്യഘട്ടത്തിൽ 50 ഭക്ഷണശാലകളിലെങ്കിലും പരിശോധന നടത്തി റേറ്റിങ് നൽകാനാണ് അധികൃതരുടെ തീരുമാനം. ഹോട്ടലുടമകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒന്നുമുതൽ അഞ്ചുവരെയുള്ള പോയന്റുകൾ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകൾക്ക് നൽകും.…

Read More

നിധിക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് പരാതി!

ബെംഗളൂരു: നിധിക്ക് വേണ്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളുടെ പരാതി. നെലമംഗല കൂതഘട്ട സ്വദേശിയായ ഹീന കൗസറി ( 28) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ ഭർത്താവ് മുനീഫുള്ള ഖാൻ (38) കൊലപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ സഹോദരൻ അയൂബാണ് ദൊബ്ബസ്പേട്ട് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ മൃതദേഹത്തിൽ പരിക്കുകളുണ്ടെങ്കിലും മൃതദേഹ പരിശോധന റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രം നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള മരത്തിനുചുവട്ടിൽ നിധിയുണ്ടെന്ന് മുനീഫുള്ള ഖാൻ വിശ്വസിച്ചിരുന്നുവെന്നും ഇതാണ് കൊലയ്ക്ക് കാരണമായതെന്നുമാണ് പരാതിയിൽ പറയുന്നത്. നിധി കിട്ടുന്നതിന് യുവതിയെ ബലി…

Read More

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ!!

ബെംഗളൂരു: ദക്ഷിണ കന്നഡ കോളേജ് വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടറാണ് ഡിസംബർ 19ന് സർക്കുലർ പുറത്തിറക്കിയത്. മംഗളൂരുവിൽ പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു തൊട്ടുമുമ്പായാണ് കർണാടക സർക്കാർ ദക്ഷിണ കന്നഡയിലെ കോളേജുകൾക്ക് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിർദേശം നൽകിയത്. പൗരത്വഭേദഗതിയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ ജനക്കൂട്ടം അക്രമാസക്തരാകുകയും പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പോലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർക്ക് സർക്കുലർ തയ്യാറാക്കിയപ്പോൾ തെറ്റ് സംഭവിച്ചതാണെന്നും സർക്കുലറിന്റെ ഉദ്ദേശം കേരളത്തിൽ നിന്നുള്ള…

Read More

ലോകത്തിലെ ഏറ്റവും ഉയരമുള്ള യേശുവിന്റെ പ്രതിമ ഇനി ബെംഗളൂരുവിൽ;സോണിയാ ഗാന്ധിയെ പ്രീതിപ്പെടുത്താൻ സ്ഥലം വാങ്ങി നൽകിയതെന്ന് ശിവകുമാറിനെതിരെ ആരോപണം.

ബെംഗളൂരു:സ്വന്തം മണ്ഡലമായ കനകപുരയിൽ യേശു ക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ഡി.കെ. ശിവകുമാർ. കനകപുര ഹരൊബെലെയിലെ കപലിബെട്ടയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇതിനുള്ള പത്തേക്കർ സ്ഥലം പ്രതിമ നിർമിക്കുന്ന ട്രസ്റ്റിന് ശിവകുമാർ വാങ്ങിക്കൊടുത്തു. അതേ സമയം ഇത് സർക്കാർ സ്ഥലമാണെന്നും കമ്യൂണിറ്റി ആവശ്യത്തിന് നൽകിയതാണെന്നും , ശിവകുമാറിന് സ്വന്തമാക്കാൻ കഴിയില്ല എന്നും റവന്യുമന്ത്രി ആർ.അശോക അറിയിച്ചു. പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ സ്ഥാപിക്കുന്നതെന്ന ആരോപണവുമായി ബി.ജെ.പി.യും രംഗത്തെത്തി. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ…

Read More

തീവണ്ടിക്ക് തീപിടിച്ചു;ആളപായമില്ല.

ബെംഗളൂരു:ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചു. ബെംഗളൂരു- ബിക്കാനീർ തീവണ്ടിയുടെ ഒരു കോച്ചിലാണ് തീ കണ്ടെത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രാവിലെ 10 മണിയോടെ ബോഗിയിൽനിന്നും പുകയുയരുന്നതുകണ്ട യാത്രികരാണ് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പീനിയയിൽ നിന്നും സോളദേവനഹള്ളിയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ബോഗിയിലെ പത്തോളം സീറ്റുകൾ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Read More

കരസേനാ മേധാവിയുടെ പ്രസ്താവന നൽകുന്ന ദുസ്സൂചന.മുത്തില്ലത്ത് എഴുതുന്നു …..

പട്ടാള മേധാവിയുടെ പ്രതിപക്ഷത്തിനെതിരായ പ്രസ്താവന  വരും നാളുകളിൽ പട്ടാളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെടുമെന്ന കൃത്യമായ സൂചനയാണ്. ആ പ്രസ്താവന വഴി പൗരത്വ ബില്ലിനെ അദ്ദേഹം ന്യായീകരിക്കുകയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും പ്രക്ഷോപകർക്കെതിരെ വെടിയുതിർത്തു ജീവൻ ഇല്ലാതാക്കുന്ന പോലീസ് അതിക്രമങ്ങളെ അനുകൂലിക്കുകയുമാണ് ചെയ്യുന്നത്. ഭരണകൂടം നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഒരു സേന മേധാവി പ്രസ്താവന നടത്തുന്നത് ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിരിക്കാം. നമ്മളും പാകിസ്ഥാന്റെപാതയിലേക്കു രാജ്യത്തെ മാറ്റുകയാണോ…?? മൂന്ന്   സേനാമേധാവികൾക്കും മുകളിൽ പുതിയൊരു സസ്തിക സൃഷ്ടിച്ചു പ്രധിരോധ സേനയെ  മുഴുവൻ ഒരു കരത്തിനുള്ളിൽ ആക്കിയ…

Read More

മുത്തൂറ്റ് ഫിനാൻസിന്റെ ലിംഗരാജപുരം ശാഖയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ നേപ്പാളിൽ നിന്നുള്ള സംഘം!

ബെംഗളൂരു: മുത്തൂറ്റ് ഫിനാൻസിന്റെ ലിംഗരാജപുരം ശാഖയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ നേപ്പാളിൽ നിന്നുള്ള സംഘം! നേപ്പാളിൽ നിന്നുള്ള പന്ത്രണ്ട് അംഗ സംഘമെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും സഹോദരനുമാണ് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കവര്‍ച്ചയ്ക്ക് പിന്നാലെ ഇവർ നേപ്പാളിലേക്ക് കടന്നതായും പൊലീസ് വ്യക്തമാക്കി. ലിംഗരാജപുരത്തെ മുത്തൂറ്റ് സ്ഥാപനത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്. ഏകദേശം 77 കിലോഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തില്‍റെ ശുചിമുറിയുടെ ചുമരുകള്‍ തുരന്നാണ് കെട്ടിടത്തിനുള്ളിലേക്ക് മോഷ്ടാക്കള്‍ എത്തിയത്. ലോക്കറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ…

Read More

കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരെ കഴുത്തറ്റം മണ്ണിട്ട് മൂടി!!

ബെംഗളൂരു: കല്‍ബുര്‍ഗിയില്‍ സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരെ കഴുത്തറ്റം മണ്ണിട്ട് മൂടി!! വര്‍ഷത്തിലെ അവസാന പൂര്‍ണ്ണ സൂര്യഗ്രഹണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രാവിലെ എട്ട് മണി മുതല്‍ 11 മണി വരെയായിരുന്നു ഗ്രഹണം സംഭവിച്ചത്. ഏറെ ആകാംഷയോടെ കാത്തിരുന്ന സൂര്യഗ്രഹണം അതിലേറെ അന്ധവിശ്വാസങ്ങളും പുറത്തു കൊണ്ടുവന്നു എന്നുവേണം കരുതാന്‍… സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ തികച്ചും ഭൗതിക പ്രതിഭാസമെങ്കിലും ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ പല ഭാഗത്തും വ്യത്യസ്ത അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമാണ് നിലനില്‍ക്കുന്നത്. അത്തരത്തിലൊന്നാണ് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്നത്. സൂര്യഗ്രഹണ സമയത്ത് ഇവര്‍ ഭിന്നശേഷിക്കാരായ കൊച്ചുകുട്ടികളെ കഴുത്തറ്റം മണ്ണിട്ട്‌ മൂടുകയാണ്…

Read More
Click Here to Follow Us