വിവരസാങ്കേതിക രംഗത്ത് നൂതന സാദ്ധ്യതകൾ തുറന്നു കൊണ്ട് ബെംഗളൂരു ടെക്ക് സമ്മിറ്റ് പാലസ് ഗ്രൗണ്ടിൽ തുടരുന്നു.

ബെംഗളൂരു: വിവര സാങ്കേതിക മേഘലയിൽ പുതിയ വാതായനങ്ങൾ തുറന്നിടുന്ന ബെംഗളൂരു ടെക്ക് സബ്മിറ്റ് ഇന്നലെ പാലസ് ഗ്രൗണ്ടിൽ ആരംഭിച്ചു. വിവര സാങ്കേതിക രംഗത്തെ വളർച്ചക്കും പുരോഗതിക്കും കർണാടക സാങ്കേതിക വികസന ബോർഡ് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യ വികസനം ലക്ഷ്യംവെച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഐ.ടി. രംഗത്തെ നിക്ഷേപസമാഹരണം, വ്യവസായ വികസനം, മാനവവിഭവ ശേഷി വികസനം, എന്നിവ ബോർഡിന്റെ ചുമതലയായിരിക്കും. ഇതിലൂടെ ഐ.ടി. രംഗത്ത് കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ ബെംഗളൂരു ടെക് ഉച്ചകോടി ഉദ്ഘാടനം…

Read More

ഐടി മേഖലയില്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും; മോഹൻദാസ് പൈ

ബെംഗളൂരു: രാജ്യത്തെ ഐടി മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 30,000 മുതല്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ. ഐടി മേഖലയില്‍ ഇത്തരത്തില്‍ തൊഴില്‍ നഷ്ടമാവുന്ന അവസ്ഥ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സാധാരണമായ പ്രതിഭാസമാണെന്നും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമായ പൈ വ്യക്തമാക്കി. കമ്പനികള്‍ അതിവേഗം വളരുമ്പോള്‍ സ്ഥാനക്കയറ്റം കൊടുക്കുന്നതിന് കുഴപ്പമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരികയും ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമായിരിക്കുമെന്നും ഓരോ അഞ്ചു വര്‍ഷം കൂടുംതോറും…

Read More

കുതിരാൻ തുരങ്കനിർമാണം; കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും തമ്മിൽ ഒത്തുകളി!!

കേരളത്തിലെ ആദ്യ ആറുവരി ദേശീയപാത പദ്ധതിയായ എൻ.എച്ച്. 544 മണ്ണുത്തി-വടക്കഞ്ചേരി റോഡിന്റെ നിർമാണവും കുതിരാൻ തുരങ്കനിർമാണവും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉടൻ ഇടപെടണമെന്ന് ടി.എൻ. പ്രതാപൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കരാർ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ഒത്തുകളിക്കുകയാണെന്ന് ശൂന്യവേളയിൽ പ്രതാപൻ ആരോപിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ മുതൽ മന്ത്രിമാരെ വരെ പലതവണ വിഷയം ധരിപ്പിക്കുകയുണ്ടായി. പത്തു വർഷമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഇപ്പോഴത്തെ നിർമാണം ശാസ്ത്രീയമല്ല. മതിയായ പുനരുദ്ധാരണ പ്രവർത്തനങ്ങളില്ല. ഇതുവരെ 244 ജീവനുകൾ പാതയിൽ പൊലിഞ്ഞിട്ടുണ്ടെന്നും പ്രതാപൻ പറഞ്ഞു

Read More

വഴിവിട്ട ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ ഒന്നിച്ചെടുത്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി;ഐ.ടി.ജീവനക്കാരിയുടെ പരാതിയില്‍ യുവാവ്‌ അറസ്റ്റില്‍.

ബെംഗളൂരു: വഴിവിട്ടബന്ധത്തിനു സുഹൃത്തായ യുവാവ് പ്രേരിപ്പിച്ചെന്ന് യുവതിയുടെ പരാതി. ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ 29-കാരിയാണ് കൊണനകുണ്ഡെ പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ അങ്കുർ കുമാറിനെതിരേ (32) പോലീസ് കേസെടുത്തു. നേരത്തേ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്ന ഇവർ ചില പ്രശ്നങ്ങളെത്തുടർന്ന് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് ബൊമ്മനഹള്ളി പോലീസിൽ പരാതിയും നൽകി. ഇതിൽ അറസ്റ്റിലായ അങ്കുർകുമാർ ജാമ്യത്തിലിറങ്ങിയശേഷം യുവതിയുമായി അടുക്കാൻ ശ്രമിക്കുകയായിരുന്നു. ഒട്ടേറെത്തവണ യുവതിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. തുടർന്ന് മറ്റൊരു ഫോൺനമ്പറിൽ ഇയാൾ യുവതിയെ വിളിച്ചു വീണ്ടും സൗഹൃദത്തിലായി. പിന്നീട്…

Read More

വ്യാജ നിയമന ഉത്തരവുമായി ഉദ്യോഗാർത്ഥികൾ വരുന്നത് പതിവായി;പരാതി നൽകി ഇൻഫോസിസ്.

ബെംഗളൂരു : വ്യാജ തൊഴിൽ വാഗ്ദാനം നൽകി നിയമന തട്ടിപ്പ് നടത്തുന്ന റാക്കറ്റുകളെക്കുറിച്ച് ഇലക്ട്രോണിക് സിറ്റി പോലീസിൽ ഇൻഫോസിസിനെ പരാതി. വ്യാജമായി ചമച്ച നിയമന ഉത്തരവുമായി യുവാക്കൾ ഇൻഫോസിസ് ഓഫീസുകളിലെ വ്യാപകമായി എത്തുന്നതിനെ തുടർന്ന് ഇത് . ഇല്ലാത്ത തസ്തികകളാണ് നിയമന കത്തുകളിൽ പരാമർശിച്ചിരിക്കുന്നത്. ഇൻഫോസിസ് എച്ച് ആർ മാനേജർ എന്ന വ്യാജേന സുമേഷ് എന്നയാളാണ് തൊഴിൽ തട്ടിപ്പിന് പിന്നിൽ എന്നും 14 ന് നൽകിയ പരാതിയിലുണ്ട്. ഇത്തരത്തിൽ ഏജൻറ്മാർ മുഖേനയല്ല കമ്പനി ജോലി നൽകുന്നതെന്ന് ഇൻഫോസിസ് അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കോളേജ് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ കണ്ണികളായ കണ്ണൂർ സ്വദേശികൾ പിടിയിൽ.

ബെംഗളൂരു : ലഹരി വിൽപ്പന സംഘത്തിലെ കണ്ണൂർ സ്വദേശികളായ മൂന്ന് യുവാക്കളെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടി. മങ്കമനപാളയിൽ താമസിച്ചിരുന്ന താഴെചൊവ്വ സ്വദേശി മുഹമ്മദ്(32) എടക്കാട് സ്വദേശി വി വി സക്കീർ മുഹമ്മദ് (30) വളപട്ടണം സ്വദേശി മുഹമ്മദ് സിയാദ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് കഞ്ചാവ് എന്നിവ പിടികൂടി. നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ ഉള്ളവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രയിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചിരുന്നത് വീടിനുള്ളിൽ ലഹരിമരുന്ന്…

Read More

ബി.എം.എം.ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്പോർട്സ് ഹുഡിന് ജയം.

ബെംഗളൂരു : ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ബാംഗ്ലൂർ മലയാളീ മേറ്റ്സ് നടത്തിയ ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നവംബർ 17 ഞായറാഴ്ച സർജപുര സിംബ സ്പോർട്സിൽ വച്ചു നടന്നു. ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ലിയോ ദേവസ്യ മുഖ്യാതിഥി ആയിരുന്നു. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ സ്‌പോർട്ഹുഡ് വിജയികളായി. വൈകീട്ട് നടന്ന ചടങ്ങിൽ വിജയികൾക്ക് ലോർഡ്‌സ് ഹെൽത്ത്‌ കെയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ. ലിയോ ദേവസ്യ സമ്മാനങ്ങൾ വിതരണം…

Read More
Click Here to Follow Us