വിദ്യർത്ഥി ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം;അമൃത എഞ്ചിനീയറിംങ് കോളേജിലെ പ്രിൻസിപ്പാൾ അടക്കം 10 പേർക്കെതിരെ കേസ്.

ബെംഗളൂരു : കസവനഹള്ളി അമൃത സ്കൂൾ ഓഫ് എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്. പ്രിൻസിപ്പൽ ധനരാജ് സ്വാമി, അധ്യാപകരായ എസ് ജി രാജേഷ്, പി ഭാസ്കർ ,രവികുമർ, പി കെ രമേശ് ,നിപുൺ കുമാർ ,എസ് ആർ മൂർത്തി, അമുദ, ബി വെങ്കടേഷ് ,എസ്.ആർ. നാഗരാജ്എന്നിവർക്കെതിരെയാണ് പരപ്പന അഗ്രരഹാര പോലീസ് കേസെടുത്തത്.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
ശ്രീ ഹർഷ

കഴിഞ്ഞ തിങ്കളാഴ്ചയാണ് വിജയവാഡ സ്വദേശിയും ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥിയുമായ ശ്രീ ഹർഷ (22) കെട്ടിടത്തിന് ആറാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത് .

അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കാണിച്ച് പിതാവ് പരാതി നൽകിയത്. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഒരാഴ്ചയായി കോളേജ് അടച്ചിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts