മഴക്ക് നഗരം വിട്ടു പോകാൻ മടി! രണ്ട് ദിവസം കൂടി നഗരത്തിൽ മഴ തുടരും.

ബെംഗളൂരു : ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിൽ പെയ്ത മഴ നഗരത്തിന് നൽകിയത് ചെറുതല്ലാത്ത നാശനഷ്ടങ്ങൾ,നിംഹാൻസ് ആശുപത്രിക്ക് സമീപം മരത്തിന്റെ ചില്ലയൊടിഞ്ഞു. കോറമംഗല അഞ്ചാം ക്രോസ് റോഡിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളം റോഡിൽ കയറി. പലഭാഗങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്.

വൈകുന്നേരം 5 മണിയോടെയാണ് നഗരത്തിൽ ഇടിയോട് കൂടിയ മഴ പെയ്തത്.

  കനത്ത ഇരുട്ടിൽ പാലത്തിന് താഴെ തിരച്ചിൽ; ബെംഗളൂരു എക്സ്പ്രസ് വേയ്ക്ക് സമീപം കണ്ടെത്തിയത് രണ്ട് ജീവനറ്റ ശരീരങ്ങൾ: ദുരന്തമായി ക്ലൈന്റിന്റെ ബെൻസിലെ യാത്ര

സിൽക്ക് ബോർഡ് ,മൈസൂരു റോഡ്, കെ ആർ പുരം  തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽ ഏറെനേരം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

എം ജി റോഡ്, ഔട്ടർ റിങ് റോഡ്, ശിവാജി നഗർ, സിൽക്ക് ബോർഡ്, കോറമംഗല, ശാന്തിനഗർ, വസന്തനഗർ, ജയനഗർ, റിച്ച്മണ്ട് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്.

  'ബെഡ്ഷീറ്റിൽ പൊതിഞ്ഞ ആ കെട്ടിൽ എന്തായിരുന്നു?'; മദ്യം തലയ്ക്ക് പിടിച്ചപ്പോൾ മുറിയിൽ ചോര ചിന്തി, മൃതദേഹവുമായി ലേഔട്ടിലേക്ക് പാഞ്ഞ പ്രതികൾ ഒടുവിൽ കുടുങ്ങി.

രണ്ടു ദിവസം കൂടി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts