മഴക്ക് നഗരം വിട്ടു പോകാൻ മടി! രണ്ട് ദിവസം കൂടി നഗരത്തിൽ മഴ തുടരും.

ബെംഗളൂരു : ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിൽ പെയ്ത മഴ നഗരത്തിന് നൽകിയത് ചെറുതല്ലാത്ത നാശനഷ്ടങ്ങൾ,നിംഹാൻസ് ആശുപത്രിക്ക് സമീപം മരത്തിന്റെ ചില്ലയൊടിഞ്ഞു. കോറമംഗല അഞ്ചാം ക്രോസ് റോഡിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളം റോഡിൽ കയറി. പലഭാഗങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്.

വൈകുന്നേരം 5 മണിയോടെയാണ് നഗരത്തിൽ ഇടിയോട് കൂടിയ മഴ പെയ്തത്.

  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ

സിൽക്ക് ബോർഡ് ,മൈസൂരു റോഡ്, കെ ആർ പുരം  തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽ ഏറെനേരം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

എം ജി റോഡ്, ഔട്ടർ റിങ് റോഡ്, ശിവാജി നഗർ, സിൽക്ക് ബോർഡ്, കോറമംഗല, ശാന്തിനഗർ, വസന്തനഗർ, ജയനഗർ, റിച്ച്മണ്ട് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ കനത്ത മഴയാണ് പെയ്തത്.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

രണ്ടു ദിവസം കൂടി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ
[masterslider id="10"]

Related posts