വളരെ വേഗത്തില്‍ വിധി പറയാനും ശിക്ഷ നല്‍കാനും നമ്മുടെ കോടതികള്‍ക്ക് കഴിയും;ബിബിഎംപി ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ.

ബെംഗളൂരു : ഹൈക്കോടതി ഉത്തരവിനെ തുടർന്നു ഫ്ലെക്സ് ബോർഡുകൾ നീക്കാനെത്തിയ മഹാനഗരസഭ (ബിബിഎംപി) ഉദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത കേസിൽ എട്ടുപേർക്കു രണ്ടുവർഷം ജയിൽശിക്ഷ. ഇവരെല്ലാം 5000 രൂപ വീതം പിഴയൊടുക്കാനും 10–ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതി വിധിച്ചു.

കഴിഞ്ഞ മാസം രണ്ടിനു കെആർപുരം ടിൻ ഫാക്ടറിക്കു സമീപം അനധികൃത ബാനറുകൾ നീക്കാനെത്തിയ ബിബിഎംപി അസി. റവന്യു ഓഫിസർ ഭദ്രാചറിനെയും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് ഒരുസംഘം ആളുകൾ ആക്രമിച്ചത്. സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചുവരുത്തുകയും നാലുദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അറസ്റ്റിലായവർ ജാമ്യാപേക്ഷയുമായി സമീപിച്ചാൽ ഹൈക്കോടതിക്കു കൈമാറാൻ മജിസ്ട്രേട്ട് കോടതികൾക്കും നിർദേശം നൽകി.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കിയ രാമമൂർത്തിനഗർ പൊലീസ് എട്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ദിവസേന വാദം കേൾക്കാനും 31ന് അകം തീർപ്പു കൽപിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ 15 ദിവസം കൂടി നീട്ടണം എന്നാവശ്യപ്പെട്ടു പ്രതികളിൽ ചിലർ നൽകിയ അപേക്ഷ കോടതി കഴിഞ്ഞദിവസം തള്ളി. ഇതെ തുടർന്നാണ് ഇന്നലെ അന്തിമ വിധിയുണ്ടായത്. നഗരത്തിലെ അനധികൃത ബാനറുകൾ നീക്കം ചെയ്യാനുള്ള സമയപരിധി ഇന്നലെയാണ് അവസാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts