22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു;മലയാളികളായ കെ.ജെ. ജോർജും യു.ടി. അബ്ദുൽ ഖാദറും മന്ത്രിമാരായി;മുഖ്യമന്ത്രിയുടെ സഹോദരന്‍ എച്ച്.ഡി. രേവണ്ണയും സ്ഥാനമേറ്റു;സിദ്ധാരമയ്യയെ തകര്‍ത്ത ജി.ടി. ദേവെഗൗഡക്കും മന്ത്രി സ്ഥാനം.

ബെംഗളൂരു: കർണാടകയിൽ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ജെഡിഎസിൽനിന്ന് 10 പേരടക്കം പുതുതായി 22 അംഗങ്ങളെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. കോൺ‌ഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാർ, കെ.ജെ. ജോർജ്, എൻ.എച്ച്. ശിവശങ്കർ റെഡ്ഡി, ജെഡിഎസ് നേതാക്കളായ എച്ച്.ഡി. രേവണ്ണ, ജി.ടി. ദേവെഗൗഡ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തവരിൽ പ്രമുഖർ. ഭാവിയിലെ അസംതൃപ്തർക്കായി കുറച്ചു സീറ്റുകൾ ഒഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരും ചേരുമ്പോൾ മന്ത്രിസഭയുടെ അംഗബലം 24 ആകും. മുഖ്യമന്ത്രിയുടെ സഹോദരൻ എച്ച്.ഡി. രേവണ്ണയാണു ഗവർണർ വാജുഭായ് വാല മുമ്പാകെ ആദ്യം…

Read More

യുപിയില്‍ കാവിവല്‍ക്കരണം തുടരുന്നു; മുഗള്‍സരായ് ജംഗ്ഷൻ ഇനി ദീന്‍ദയാല്‍ ജംഗ്ഷൻ

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കാവിവല്‍ക്കരണം തുടരുന്നു. സംസ്ഥാനത്ത് യോഗിയുടെ നെതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നിയമസഭാ മന്ദിരം, ഹൈക്കോടതി കൂടാതെ നിരവധി പൊലീസ് സ്റ്റേഷന്‍റെയും നിറം മാറ്റി കവി അണിയിച്ചിരുന്നു. കാവിവല്‍ക്കരണം പുതിയ ഘട്ടത്തിലേയ്ക്ക് കടന്നത്‌ സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ പുരാതനമായ റെയില്‍വേ സ്റ്റേഷനുകളിലോന്നായ മുഗള്‍സരായ് ജംഗ്ഷന്‍റെ പേര് മാറ്റിയാണ്. മുഗള്‍സരായ് ജംഗ്ഷന്‍ ഇനി മുതല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നായിരിക്കും അറിയപ്പെടുക. ആര്‍എസ്എസ് ചിന്തകനും ജനസംഘത്തിന്‍റെ സ്ഥാപകനുമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായ. കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌റ്റേഷന്‍റെ…

Read More

റിസെപ്ഷനിസ്റ്റിനെ അപമാനിക്കാന്‍ ശ്രമിച്ചു;കേരളത്തില്‍ നിന്ന് എത്തിയ 3 പോലീസുകാര്‍ക്ക് എതിരെ കേസ്;ലൈംഗിക അതിക്രമത്തിന്റെ വകുപ്പുകളും ചുമത്തി.

ബെംഗളൂരു  ഒരു സ്വകാര്യ കമ്പനിയിലെ റിസെപ്ഷനിസ്റ്റിനെ ആക്രമിച്ചതിന് തൊടുപുഴ  ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള 3 പോലീസുകാര്‍ക്ക് എതിരെ കര്‍ണാടക പോലിസ് കേസ് എടുത്തു. വിക്ടോറിയ ലേ ഔട്ടിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന 22 വയസുള്ള യുവതി നല്‍കിയ പരാതിയില്‍ ആണ് നടപടി.മേയ് 22 നടന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതി വിവേക നഗര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് ഈ മാസം ഒന്നാം തീയതി ആയിരുന്നു. മുപ്പതു ലക്ഷം രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് ഉള്ള കേസില്‍ കമ്പനി ഉടമയായ ബിന്നി തോമസിനെ ചോദ്യം ചെയ്യാന്‍ ആണ്…

Read More

തീവണ്ടിയിൽ നൽകുന്ന ഭക്ഷണത്തിന്‍റെ അളവുകുറച്ച് ഗുണമേന്മ കൂട്ടും

ന്യൂഡൽഹി: തീവണ്ടിയിൽ നൽകുന്ന ഭക്ഷണത്തിന്‍റെ അളവുകുറച്ച് ഗുണമേന്മ കൂട്ടുമെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ. കൂടിവരുന്ന ചെലവും പരാതികളും നേരിടാനാണ് ഈ നടപടിയെന്നും ഇതിനെക്കുറിച്ചുള്ള വിശദമായ നിർദേശങ്ങൾ റെയിൽവേ ബോർഡിന് അയച്ചിട്ടുണ്ടെന്നും ഐ.ആർ.സി.ടി.സി. അറിയിച്ചു. ഊണിന്‍റെ അളവ് നിലവിലുള്ള 900 ഗ്രാമിൽനിന്ന് 700 ഗ്രാമാക്കാനാണ് പ്രധാന നിർദേശം. ശരാശരി ആഹാരക്രമപ്രകാരം 750 ഗ്രാം എന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാണിത്. അതുപോലെ 150 ഗ്രാം പരിപ്പുകറി ഇനിമുതല്‍ 100-120 ഗ്രാമാക്കും. മാത്രമല്ല, കോഴിക്കാല് ഒഴിവാക്കി എല്ലില്ലാത്ത കോഴിക്കറി, ഉണക്കിയ പച്ചക്കറി എന്നിങ്ങനെ വിഭവങ്ങളിൽ മാറ്റം…

Read More

കോണ്‍ഗ്രസ്‌ കോര്‍പറേറ്റരുടെ മകന്‍ കാമുകിയുടെ സുഹൃത്തിനെ കുത്തി പരിക്കേല്പിച്ചു.

ദാവണ്‍ഗരെ: കോണ്‍ഗ്രസ്‌ കോര്‍പറേറ്റര്‍ ആയ ലിംഗരാജുവിന്റെ മകന്‍ ഹരീഷ് തന്റെ കാമുകിയുടെ സുഹൃത്തായ രാകേഷിനെ കുത്തിപ്പരുക്കെല്‍പിച്ചു. സംഭവം നടന്നത് കെ ടി കെ നഗര്‍ പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍. #UPDATE Karnataka: Rakesh (man wearing cap), son of Congress corporator Lingaraju, stabbed his girlfriend’s friend in #Davanagere‘s KTJ Nagar Police Station limits yesterday. Victim is admitted at a hospital for treatment & a case has been lodged by Police over…

Read More

നിപാ വൈറസ്: കോഴിക്കോട് പഴവർഗ്ഗ വിപണിയ്ക്ക് നഷ്ടം 10,000 കോടി

കോഴിക്കോട്: നിപാ ഭീതിയിൽ സംസ്ഥാനത്തെ പഴവർഗ്ഗ വിപണിയ്ക്ക് 10,000 കോടി രൂപയുടെ നഷ്ടം. 10 ദിവസത്തിനുള്ളിൽ കച്ചവടം പകുതിയായെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് 75 ശതമാനമാണ് കച്ചവടത്തിലെ ഇടിവ്. ഒരു ദിവസം സംസ്ഥാനത്ത്  നടക്കുന്നത് 2,000 കോടി രൂപയുടെ പഴവർഗ കച്ചവടമാണ്. സാധാരണ റംസാന്‍റെ ആദ്യദിവസങ്ങളിൽ ഇത് ഇരട്ടിയായി ഉയരും. വർഷത്തിലൊരിക്കൽ വരുന്ന ഈ ചാകരക്കാലത്തിനായി കാത്തിരുന്ന കച്ചവടക്കാർക്ക് ഇത് നിരാശയുടെ റംസാനാണ്. നിപാ ഭീതിയിൽ പഴങ്ങൾ വാങ്ങുന്നത് നാട്ടുകർ കുറച്ചതോടെ റംസാന്‍റെ ആദ്യ പത്ത് ദിവസങ്ങളിലെ കച്ചവടം പകുതിയായി കുറഞ്ഞ് 10,000 കോടിയിലൊതുങ്ങി.…

Read More

ജയനഗര്‍ പിടിക്കാന്‍ ജെഡിഎസ്സും കോണ്‍ഗ്രസ്സും ഒന്നിച്ച്;കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജെഡിഎസ് തീരുമാനിച്ചു.

ബംഗളൂരു: കർണാടകയിൽ ഭരണം പിടിക്കാൻ സഖ്യത്തിലായ ജെഡിഎസും കോൺഗ്രസും തെരഞ്ഞെടുപ്പു വേദികളിലും ഒരുമിക്കുന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജയനാഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജെഡിഎസ് തീരുമാനം. ബിജെപിയുടെ സിറ്റിങ് സീറ്റിൽ ഒരുമിച്ച് പോരാടാൻ തീരുമാനിച്ചതോടെ സഖ്യസ്ഥാനാർത്ഥിക്ക് സാധ്യതകൾ ഏറെയാണ്. സഖ്യ തീരുമാനത്തിന്റെ ഭാഗമായി ജെഡിഎസ് സ്ഥാനാർത്ഥിയെ ജെഡിഎസ് പിൻവലിച്ചു. ജയാനഗറിൽ കലെഗൗഡയായിരുന്നു ജെഡിഎസിന്റെ സ്ഥാനാർത്ഥി. കലെഗൗഡയെ പിൻവലിച്ച് ജെഡിഎസ് കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. സൗമ്യ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മുൻ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ. വരുന്ന തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ്. സൗമ്യ…

Read More

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു

റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ഫോണ്‍ എടുക്കാന്‍ നോക്കിയപ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ്‌ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. മുംബൈയിലെ ബാന്ദുപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പോക്കറ്റിലിരുന്ന ഫോണ്‍ എടുത്തപ്പോള്‍ അതില്‍ നിന്നും പുക ഉയരുന്നത് കണ്ട് പേടിച്ച ഇയാള്‍ ചാടിയെഴുന്നേറ്റ് പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് എറിയുന്നത് വീഡിയോയില്‍ കാണാം. വീഡിയോ കാണാം: #WATCH: Mobile phone blasts in man's pocket in Mumbai's Bhandup. (Source: CCTV Footage) (4.6.2018) pic.twitter.com/2oC9uudHq6 — ANI…

Read More

നിപാ വൈറസ്: ഭീതി കുറയുന്നു; നിരീക്ഷണത്തിലുള്ളത് ഏഴ് പേർ മാത്രം

കോഴിക്കോട്: ജില്ലയിൽ നിപാ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. സ്ഥിതി വിലയിരുത്താനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഈ മാസം 10ന് കോഴിക്കോട് സർവ്വകക്ഷിയോഗം ചേരും. രണ്ടാംഘട്ടത്തിൽ ആശങ്കപ്പെട്ട രീതിയിലുള്ള രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. ഏഴ് പേർ മാത്രമാണ് ഇപ്പോള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ആറ് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞെങ്കിലും നിരീക്ഷണം തുടരാനാണ് തീരുമാനം. നിപാ ബാധിച്ചവരുമായി ബന്ധമുള്ളവരുടെ സമ്പർക്ക പട്ടികയിൽ 2507 പേരുണ്ട്. രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സപ്ലൈക്കോയുടെ സൗജന്യ റേഷൻ കിറ്റ് വിതരണം…

Read More

കര്‍ഷക സമരം ആറാം ദിവസത്തിലേക്ക്;ഞായറാഴ്ച ഭാരത ബന്ദിന് ആഹ്വാനം.

ന്യൂഡൽഹി: കർഷകസമരം ആറാം ദിവസത്തിലേക്കു കടന്നിട്ടും സർക്കാർ ചർച്ചയ്ക്കു പോലും തയാറാകാത്ത സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാൻ കർഷകർ. ഞായറാഴ്ച ഭാരത് ബന്ദിന് അവർ ആഹ്വാനം ചെയ്തു. കേരളത്തിൽ, രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കുന്ന വിവിധ കർഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നു മഹാസംഘ് നേതാക്കൾ അറിയിച്ചു. പത്തിനു പ്രഖ്യാപിച്ച ഭാരത് ബന്ദിനു കേരളത്തിലെ വ്യാപാരി സംഘടനകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഉൽപാദന ചെലവിന്റെ 50% വർധനയോടെ താങ്ങുവില നിർദേശിക്കുന്ന എം.എസ്.സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്ന പ്രധാന ആവശ്യം അംഗീകരിച്ചാൽ തന്നെ സമരത്തിൽനിന്നു പിന്മാറാൻ…

Read More
Click Here to Follow Us