ന്യൂഡൽഹി: കാവേരി വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. പദ്ധതി രൂപീകരണത്തിനു കാലതാമസമെന്തിനാണെന്നു കോടതി ചോദിച്ചു. കാവേരി മാനേജ്മെന്റ് രൂപീകരണമുൾപ്പെടെ പദ്ധതികൾ വൈകിയതിനാണു വിമർശനം. മേയ് മൂന്നിനു കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്നോടിയായി കരട് പദ്ധതി സമർപ്പിക്കണമെന്നും സർക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കർണാടക, തമിഴ്നാട് സർക്കാരുകൾക്കും കോടതിയുടെ നിർദേശമുണ്ട്. സുപ്രീംകോടതി കാവേരി വിഷയത്തിൽ തീരുമാനം പറയുന്നതു വരെ ഇരു സംസ്ഥാനങ്ങളും അക്രമങ്ങളിൽ നിന്നു മാറി നിൽക്കണമെന്നാണു നിർദേശം. അതിനിടെ കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്നാട് പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണ…
Read MoreMonth: April 2018
കർണാടക ആർടിസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു..
ബെംഗളൂരു: കർണാടക ആർടിസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. കെഎസ്ആർടിസിയുടെ ഉപവിഭാഗങ്ങളായ ബിഎംടിസി, എൻഇകെആർടിസി, എൻഡബ്ലുകെആർടിസി എന്നിവയുടെ ഐടി വിഭാഗങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് മുൻഗണന നൽകുക. നിലവിൽ ഒട്ടേറെ സെർവറുകൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം കൂടുതൽ വേഗം കൈവരിക്കുന്നതിനും സാധിക്കും. ഓട്ടോമാറ്റിക് ടിക്കറ്റ് വിതരണം, സിസിടിവി ക്യാമറ, ട്രാക്കിങ് സംവിധാനം എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.
Read Moreതോട്ടിപ്പണി നിയമ വിധേയമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ആദ്യം തള്ളിപ്പറയൂ..എന്നിട്ടാകാം പൗരകർമികരെ കെട്ടിപ്പിടിക്കുന്നത്;രാഹുല്‍ ഗാന്ധിക്ക് മുന്‍പില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് യെദിയൂരപ്പ.
ബെംഗളൂരു ; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബെംഗളൂരുവിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അവശ്യം ചോദിച്ചറിയേണ്ട കാര്യങ്ങളുടെ പട്ടികയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെഡിയൂരപ്പ. ബിജെപി സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയാണ് യെഡിയൂരപ്പ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ട സമിതിയുടെ ചർച്ചയ്ക്കിടയിലാണ് കർണാടകയിലെ ആൾനൂഴി ദുരന്തങ്ങളും തോട്ടിപ്പണിയും ചൂണ്ടിക്കാട്ടി യെഡിയൂരപ്പയുടെ ട്വീറ്റ്. ട്വീറ്റിന്റെ പൂർണരൂപം താഴെ .. # രാഹുൽ ഗാന്ധി. ഇന്നു താങ്കളുടെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ…
Read Moreആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ മുന്‍തൂക്കവുമായി ബി.ജെ.പി.
ബെംഗളൂരു :ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. ബി.എസ്. യെഡിയൂരപ്പ, ജഗദീഷ് ഷെട്ടർ, കെ.എസ്. ഈശ്വരപ്പ, ആർ. അശോക തുടങ്ങി 72 പേരുടെ പട്ടികയാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അംഗീകരിച്ചത്. കഴിഞ്ഞയാഴ്ച എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട മല്ലികയ്യ ഗുട്ടേദാർ ആണ് അഫ്സൽപുരിലെ സ്ഥാനാർഥി. ഗുട്ടേദാർ ഇന്നലെ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. സമാജ്‌വാദി പാർട്ടി വിട്ട് ഈയിടെ ബിജെപിയിൽ ചേർന്ന സി.പി. യോഗേശ്വറാണു ചന്നപട്ടണയിലെ സ്ഥാനാർഥി. ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയെയാകും യോഗേശ്വർ…
Read Moreഅടുത്ത 5 വർഷം എല്ലാവർക്കും സൗജന്യമായി വേണ്ടത്ര മദ്യം,ദിവസവും മൂന്നു നേരം സൗജന്യ ഭക്ഷണം,രണ്ടു നേരം ചായ/കാപ്പി,ആഴ്ചയിൽ രണ്ടു ദിവസം ചിക്കനും മട്ടനും സൗജന്യം,വീട്ടു സാധനങ്ങൾ,സൗജന്യ ഡാറ്റ,കാൾ,കേബിൾ,താലി… ഈ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ ഇനി സുഖിച്ച് ജീവിക്കാം.
ബെംഗളൂരു : തെരഞ്ഞെടുപ്പ് വിജയിക്കാൻ ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ പാർട്ടിക്കാരെ നമുക്ക് ചുറ്റും കാണാം ,ജയിക്കില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ അവർ എന്ത് വാഗ്ദാനങ്ങളും നൽകാൻ തയ്യാറാകും. തന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിലൂടെ പ്രശസ്തനായിരിക്കുകയാണ് ഈ സ്വതന്ത്ര സ്ഥാനാർത്ഥി, പേര് വൈ എൻ സുരേഷ്, ബിരുദധാരിയാണ്, സ്വന്തമായി ബിസിനസ് നടത്തുന്നു. ചിക്കബലാപുര ജില്ലയിലെ ചിന്താമണി മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന സുരേഷിന്റെ പ്രകടനപത്രികയാണ് ഇപ്പോൾ വൈറൽ. മദ്യ ഉപഭോഗം കൊണ്ട് ശിഥിലമാക്കപ്പെട്ട എത്രയോ കുടുംബങ്ങൾ ചിന്താമണിയിൽ ഉണ്ട് ,താൻ ജയിച്ചാൽ സ്വകാര്യ മദ്യലോബിയുടെ…
Read Moreഹൈക്കോടതി വടിയെടുത്തു;നഗരത്തിലെ മാലിന്യപ്ലാൻറുകൾ ഒരു മാസത്തിനകം പ്രവർത്തനസജ്ജമാകും.
ബെംഗളൂരു: ബിബിഎംപിപരിധിയിലെ ഏഴ് മാലിന്യ സംസ്കരണ പ്ലാന്റുകളും ഒരു മാസത്തിനുള്ളിൽ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് കർണാടക ഹൈക്കോടതി. പ്ലാന്റുകളുടെ പൂർണ ഉത്തരവാദിത്തം സോണുകളിലെ ജോയിന്റ് കമ്മിഷണർമാർക്കാണ്. സംസ്കരണത്തിൽ വീഴ്ച പറ്റിയാൽ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ജസ്റ്റിസ് ബി.വി.നാഗരത്‌ന എന്നിവർ പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞു. ബിബിഎംപിയുടെ മാലിന്യ സംസ്കരണം ഫലപ്രദമല്ലെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. അടിയന്തരനടപടി സ്വീകരിച്ചതിന്റെ വിശദ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ബിബിഎംപി ആരോഗ്യ വിഭാഗം ജോയിന്റ് കമ്മിഷണർ സർഫറാസ് ഖാനോട് കോടതി ആവശ്യപ്പെട്ടു. ചീഫ്…
Read Moreതെരഞ്ഞെടുപ്പു ഗോദയിലും പിന്തുടര്‍ന്ന് ഭാര്യ;കോണ്‍ഗ്രെസ് എം എല്‍ എ ക്കാണ് ഈ ദുര്യോഗം.
ബെംഗളൂരു : തിപ്ടൂരിൽ കുടുംബ വഴക്ക് തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കോൺഗ്രസ് ടിക്കറ്റിൽ നിലവിലെ എംഎൽഎ ഷഡാക്ഷരി മൽസരിച്ചാൽ എതിരെ താനും മൽസരിക്കുമെന്നു രണ്ടാം ഭാര്യ മധുകുമാരി വ്യക്തമാക്കി. ആദ്യഭാര്യയുമായി ബന്ധം വേർപെടുത്താതെയാണ് 2004ൽ ഷഡാക്ഷരി മധുകുമാരിയെ വിവാഹം കഴിച്ചത്. 2009ൽ ഇവരെ ഉപേക്ഷിക്കുകയും ചെയ്തു. പിതാവ് തന്നെയും അമ്മയെയും വീട്ടിൽ നിന്നു പുറത്താക്കിയെന്ന് ആരോപിച്ച് ഇവരുടെ 12 വയസ്സുള്ള മകൻ കഴിഞ്ഞ വർഷം ഷഡാക്ഷരിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.
Read Moreചാമുണ്ഡേശ്വരി സിദ്ധരാമയ്യയ്ക്ക് അടി തെറ്റും എന്നനിലക്ക് ഇന്റലിജൻസ് എഡിജിപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വ്യാജമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്.
ബെംഗളൂരു : ചാമുണ്ഡേശ്വരി മണ്ഡലം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു സുരക്ഷിതമല്ലെന്ന്, ഇന്റലിജൻസ് എഡിജിപിയുടേതെന്ന പേരിൽ പ്രചരിക്കുന്ന റിപ്പോർട്ട് വ്യാജമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. ഇത്തരം വ്യാജ റിപ്പോർട്ട് എങ്ങിനെ ഉണ്ടായെന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് ഡിഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം ഇത്തരത്തിൽ ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത കെട്ടിച്ചമച്ചതാണ്. ഇന്റലിജൻസ് എഡിജിപിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മാത്രമല്ല, ഇന്റലിജൻസ് റിപ്പോർട്ട് സാധാരണ കന്നഡയിലാണ് ഇറക്കുകയെന്നും ഇംഗ്ലിഷിൽ അല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പിന് ജന പക്ഷത്ത് നിന്ന് പ്രകടന പത്രികയുമായി സിവിൽ സൊസൈറ്റി
ബെംഗളൂരു∙ കർണാടകയിലെ വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ സിവിൽ സൊസൈറ്റി ഫോറത്തിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി. പരിസ്ഥിതി, മനുഷ്യാവകാശം, കാർഷികം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന എഴുപത് സംഘടനകളാണ് കൂട്ടായ്മയിൽ ഉള്ളത്. ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പത്രിക മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവഗണിക്കുന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അവകാശം ജനങ്ങൾക്ക് തന്നെ വേണമെന്നും പത്രികയിൽ പറയുന്നു.
Read Moreപ്രതിരോധകുത്തിവയ്പിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ബെംഗളൂരു ∙ പ്രതിരോധകുത്തിവയ്പെടുത്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മണ്ഡ്യ ജില്ലയിലെ സോനഗഹള്ളിയിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ കുത്തിവയ്പ് നടത്തിയ നന്ദീഷ്-ശിൽപ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. കുത്തിവയ്പിനുശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മണ്ഡ്യ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More