കസവനഹള്ളിയിൽ മലയാളി ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം അ‍ഞ്ചായി.

ബെംഗളൂരു : കസവനഹള്ളിയിൽ മലയാളി ഉടമസ്ഥതയിലുള്ള കെട്ടിടം തകർന്നു മരിച്ചവരുടെ എണ്ണം അ‍ഞ്ചായി. വെള്ളിയാഴ്ച പകൽ ജീവനോടെ പുറത്തെടുത്ത ബിഹാർ സ്വദേശി ഹസറത്ത്(25) ആശുപത്രിയിൽ മരിച്ചു. കെട്ടിടത്തിന്റെ സെക്യൂരിറ്റി ആയിരുന്ന രാജയുടെ മൃതദേഹം രാത്രി കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 18 മണിക്കൂർ കുടുങ്ങിക്കിടന്ന ഹസറത്തിന്റെ രക്തം കട്ടപിടിച്ചതും ആന്തരികാവയങ്ങളിലെ ക്ഷതവുമാണ് ജീവൻ രക്ഷിക്കാൻ തടസമായതെന്നു ഡോക്ടർമാർ പറഞ്ഞു.

കെട്ടിടത്തിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. അതിനാൽ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹഉടമകളായ റഫീഖ്, തൻവീർഖാൻ എന്നിവരാണ് അറസ്റ്റിലായത്. ബിബിഎംപി അസി. എൻജിനിയർ, കരാറുകാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. വ്യാഴാഴ്ച വൈകിട്ടാണ് നിർമാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുവീണത്. തൊഴിലാളികളായ മുഹറം, രാജു, മദീന എന്നിവരുടെ മൃതദേഹങ്ങൾ അന്നുതന്നെ പുറത്തെടുത്തിരുന്നു.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!
[masterslider id="10"]

Related posts

Click Here to Follow Us