നമ്മ മെട്രോയിൽ ലഗേജിന് അധിക ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ ചെറിയ മാറ്റം; സ്കാനർ വഴി കടത്തി വിടാൻ കഴിയാത്ത ബാഗുകൾക്ക് മാത്രം 30 രൂപ ഈടാക്കും.

ബെംഗളൂരു∙ നമ്മ മെട്രോ സ്റ്റേഷനുകളിലെ ലഗേജ് സ്കാനറുകളിൽ കൂടി കടത്തിവിടാനാകാത്ത വിധത്തിലുള്ള വലിയ ബാഗുകൾക്കു മാത്രമേ 30 രൂപ അധികനിരക്ക് ഈടാക്കൂ എന്നു ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). പുതിയ തീരുമാനപ്രകാരം 1.96 അടി നീളവും 1.47 അടി വീതിയും 0.82 പൊക്കവുമുള്ളതിൽ കൂടുതലുള്ള ബാഗുകൾ മെട്രോയിൽ സൗജന്യമായി കടത്തിവിടില്ല.

ഇതുപ്രകാരം സ്യൂട്കെയ്സുകൾ, ട്രോളി ബാഗുകൾ, വലിയ ബാക്ക്പാക്കുകൾ, റോളർ കെയ്സുകൾ, കാർട്ടനുകൾ തുടങ്ങിയവയ്ക്ക് അധിക ഫീസ് നൽകേണ്ടി വരും. ഇതോടെ ടിക്കറ്റിനൊപ്പം പരമാവധി 15 കിലോഗ്രാം ഭാരമുള്ള ബാഗ് മാത്രം സൗജന്യമായി കൊണ്ടുപോകാമെന്ന 2011ലെ ചട്ടം ബിഎംആർസിഎൽ ഉപേക്ഷിച്ചു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ഹാൻഡ് ബാഗ് ഒഴിച്ചുള്ള ലഗേജ് ബാഗൊന്നിനു 30 രൂപവീതം അധികനിരക്ക് ഏർപ്പെടുത്തിയ ബിഎംആർസിഎൽ നീക്കത്തിനെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതിനെ തുടർന്നാണു വിശദീകരണം. കഴിഞ്ഞ ഏഴിനു സ്റ്റേഷനുകളിൽ നോട്ടിസ് പതിപ്പിച്ചായിരുന്നു ഈ അറിയിപ്പ്.

നിലവിൽ മജസ്റ്റിക് കെഎസ്ആർ, ബയ്യപ്പനഹള്ളി, യശ്വന്തപുര റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോയിൽ അധിക ബാഗേജ് അനുവദിക്കേണ്ടതുണ്ടെന്ന് അധികൃതർക്കു ബോധ്യം വന്നതിനെ തുടർന്നാണു 30 രൂപ നിരക്കിൽ അധിക ബാഗുകളുമായി സഞ്ചരിക്കാൻ അവസരമൊരുക്കിയിരിക്കുന്നതെന്ന് അവർ വിശദീകരിച്ചു. തിരക്കുള്ള സമയങ്ങളിൽ അധിക ബാഗുകളുമായി കയറുന്നത് അസൗകര്യം സൃഷ്ടിക്കും .ഇതിനു ഫീസ് ഏർപ്പെടുത്തുന്നതിലൂടെ ഇതു പരമാവധി ഒഴിവാക്കാനും അവസരമൊരുങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts