മലയാളികളുടെ പ്രതിഷേധം ഇരമ്പി;ട്രെയിൻ തടയൽ അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകും.

ബെംഗളൂരു∙ കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകൾ ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടിയിൽ പ്രതിഷേധിച്ച് കർണാടക-കേരള ട്രാവലേഴ്സ് ഫോറത്തിന്റെ  (കെകെടിഎഫ്) നേതൃത്വത്തിൽ നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി. കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണയിൽ വിവിധ മലയാളി സംഘടനകളിലെ അംഗങ്ങൾ അണിചേർന്നു. ജനുവരി മുതൽ ബെംഗളൂരു-എറണാകുളം പ്രതിവാര സൂപ്പർഫാസ്റ്റ് (22607/ 22608), ആഴ്ചയിൽ രണ്ട് ദിവസമുള്ള ബെംഗളൂരു-എറണാകുളം സൂപ്പർഫാസ്റ്റ് (12683/ 12684) ട്രെയിനുകളാണ് ബാനസവാടിയിലേക്ക് മാറ്റുന്നത്. നിലവിൽ കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്റ്റേഷനിലേക്ക് മാറ്റുന്നത് ജനദ്രോഹ…

Read More

മലയാളം മിഷൻ അധ്യാപക പരിശീലനം തുടങ്ങി;ഇന്നവസാനിക്കും.

ബെംഗളൂരു∙ കേരള സർക്കാരിന്റെ മലയാളം മിഷൻ പദ്ധതിയുടെ അധ്യാപക പരിശീലനം കർണാടക സകാല മിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.മത്തായി ഉദ്ഘാടനം ചെയ്തു. കോഓർഡിനേറ്റർ ബിലു സി.നാരായണൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കുഞ്ഞികൃഷ്ണൻ, കേശവൻ, കെ.ദാമോദരൻ, എ.ജെ.ടോമി, കെ.ഷാഹിന എന്നിവർ ക്ലാസുകൾക്കു നേതൃത്വംനൽകി. ജാലഹള്ളി സെന്റ് ക്ലാരറ്റ് കോളജിൽ നടക്കുന്ന പരിശീലനം ഇന്നു സമാപിക്കും. സമാപനസമ്മേളനത്തിൽ മിഷൻ റജിസ്ട്രാർ തബീൻ നീലാംബരൻ, സെൻട്രൽ കസ്റ്റംസ് ജോയിന്റ് കമ്മിഷണർ ഗോപകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കുമെന്നു മേഖലാ കൺവീനർ ജയ്സൻ ലൂക്കോസ് അറിയിച്ചു. ഫോൺ: 8884840022.

Read More

മൈസൂര്‍ പാക്കിനായി വാക്ക് പോര് തുടരുന്നു.

മൈസൂരു∙ രസഗുളയ്ക്ക് പിന്നാലെ മൈസൂർ പാക്കിന്റെ പിതൃത്വം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ തർക്കം മുറുകുന്നു. മൈസൂർ പാക്കിന്റെ ഉൽപത്തി തമിഴ്നാട്ടിലാണോ അതോ കർണാടകയിലാണോ എന്ന കാര്യത്തിലാണു തർക്കം. മൈസൂർ പാക്കിന് ഭൗമസൂചിക പദവി നൽകണമെന്നതാണ് കന്നഡിഗരുടെ ആവശ്യം. മൈസൂരു നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജാവ് വ്യത്യസ്തമായ മധുരപലഹാരം നിർമിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൈസൂർ പാക്കിന്റെ പിറവിയെന്നാണ് കന്നഡിഗരുടെ വാദം. കാക്കാസുര മാടപ്പ എന്ന പാചക വിദഗ്ധനാണ് രാജാവിനു വേണ്ടി മൈസൂർ പാക്ക് നിർമിച്ചതെന്നും പറയുന്നു. എന്നാൽ ഇതിനു മുൻപേ തന്നെ ഇതേ പലഹാരം തമിഴ്നാട്ടിൽ…

Read More

വീണ്ടും സമനില, കളം നിറഞ്ഞു കളിച്ചു നോർത്തീസ്റ്റ്.

ഉത്‌ഘാടന മത്സരത്തിലെ അലസതയെല്ലാം മാച്ചുകളഞ്ഞ രണ്ടാം മത്സരത്തിൽ നോർത്തിയ്സ്റ് ഗുവഹാത്തിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ ജെംഷെഡ്പൂർ ഫ്‌സിയെ  തൊണ്ണൂറു മിനുട്ടും വെള്ളം കുടിപ്പിച്ചു. കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റ് തന്നെയാണ് ഇന്ന് കളിയുടെ ഗതി നിർണയിച്ചത്. എന്നാൽ ജെംഷെഡ്പൂരിനു  ഇടയ്ക്കു കിട്ടിയ നല്ല അവസരങ്ങൾ മുതലാക്കാനും കഴിഞ്ഞില്ല. നിശ്ചിത സമയത്തിലും രണ്ടു ടീമിനും ഗോളിലൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും കാണികളെ മുഴുവൻ സമയവും ആവേശത്തിൽ നിർത്താൻ ഇന്നത്തെ കളിക്കായി. ഇന്ത്യൻ സൂപ്പർലീഗിനു സുപരിചിതനായ ഒരുപറ്റം കളിക്കാരും ആയി ഇറങ്ങിയ ആശാന്റെ ടീമിനെതിരെ യുവ നോർതേയ്സ്റ്റ്പട തുടക്കത്തിലേ താളം കണ്ടെത്തി. മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നിമിഷം, മൂന്നു മലയാളികൾ…

Read More

ഇന്ന് പ്രതിഷേധം ഇരമ്പും;മലയാളികളോട് ഉള്ള അവഗണനയ്ക്ക് എതിരെ കെകെടിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4:30 ന് സിറ്റി റെയില്‍വേ സ്റ്റേഷനില്‍ ധര്‍ണ.

ബാംഗ്ലൂര്‍ :കുറെ കാലമായി മലയാളികള്‍ക്കു നേരെ റെയില്‍വേ കാണിക്കുന്ന അവഗണനയ്ക്ക്  എതിരെ  മലയാളികള്‍ സംഘടിക്കുന്നു. മലയാളികള്‍ ഒറ്റക്കെട്ടായി ഇന്ന്  വൈകുന്നേരം നാലു മണിക്ക് ബെഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനു  മുന്നില്‍ ബഹുജന പ്രതിക്ഷേധ ധര്‍ണ്ണ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്. തിങ്കള്‍ ചൊവ്വ ബുധന്‍ ദിവസങ്ങളിലുള്ള ബെംഗളൂരു – എറണാകുളം ടെയിനുകളായ 22607/08, 12683/84 സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബാനസവാഡി റെയില്‍വേ സ്റ്റേഷനിലേക്ക് ജനുവരി നാലു മുതല്‍ മാറ്റുവാനുള്ള തീരുമാനമാണ് മലയാളികള്‍ക്കു നേരെ റെയില്‍വേ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ തെളിവ്. കൂടാതെ…

Read More

ബിഎംഎഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ “പുതപ്പ് വിതരണം” ഇന്ന് വൈകുന്നേരം 9 മണിക്ക്

ഡിസംബറായാൽ സഹിക്കാവുന്നതിലും അപ്പുറമാണ് ബാംഗ്ലൂരിലെ തണുപ്പ്….. അരപ്പട്ടിണിയും കീറിയഉടുപ്പും ആകെ സമ്പാദ്യമായി തെരുവോരങ്ങളിൽ അലയുന്ന പാവങ്ങൾക്ക് കോരിത്തരിക്കുന്ന ഈ മഞ്ഞുകാലത്തേക്കു നീക്കിയിരിപ്പായി എന്തുണ്ടാവും ? കഴിഞ്ഞകാലത്തെ വേദനയോലും ഓർമ്മകൾ മാത്രം അല്ലേ….. ബാംഗ്ലൂർ നഗരത്തിൽ തീർത്തും ദയനീയമായ സാഹചര്യങ്ങളിൽ അന്തിയുറങ്ങുന്ന ആളുകൾക്ക് ഈ വരുന്ന നവംബർ 18 നു Blanket വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് BMF Charitable ട്രസ്റ്റ്‌ കൂട്ടായ്മ രണ്ടുനേരത്തെ ഭക്ഷണവും കേറിക്കിടക്കാനൊരിടവും സ്വപ്നം കാണാൻപോലും കഴിയാതെ ഓരോ ദിവസവും തള്ളിനീക്കുന്ന അശരണരെ കണ്ടെത്തി അവർക്കാവുന്ന സഹായം ചെയ്യാൻ എപ്പോഴും ജാഗരൂകരാണ് ബാംഗ്ലൂരിലെ…

Read More

ബ്ലാസ്റ്റേഴ്സിന് തിളക്കമില്ലാത്ത തുടക്കം.

ഇന്ത്യൻ സൂപ്പർലീഗിന്റെ നാലാം സീസണിലെ ഉത്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും  കൊൽക്കത്തയും വിരസമായ തൊണ്ണൂറു മിനിറ്റ് കളിക്ക് ശേഷം ഒരു ഗോൾ പോലും അടിക്കാതെ ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്തു് സമനിലയിൽ പിരിഞ്ഞു.  ഈ സീസണിലെ കൊൽക്കത്തയുടെ പ്രമുഖ സൈനിംഗുകൾ ആയ റോബി കെയ്ൻ, കാൾ  ബേക്കർ, ജയേഷ് റാണെ, അശുതോഷ് മെഹ്ത എന്നിവരുടെ അഭാവവും,  സ്റ്റേഡിയം നിറഞ്ഞു നിന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയും, കൂടെ ഉണ്ടായിട്ടും മുൻ ചാമ്പ്യന്മാരെ മുട്ടുകുത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് ആയില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന്റെ  ഇന്നത്തെ കളിയുടെ നിലവാരം വിളിച്ചു പറയുന്നു. മധ്യനിരയും ഫോർവേഡ്‌സും പ്രതീക്ഷക്കൊത്തു ഉയരാതെപോയപ്പോൾ അല്പമെങ്കിലും ആശ്വാസം നൽകിയത് ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസ് മാത്രം ആണ്.…

Read More

വിരസം ഗോള്‍ രഹിതം ആദ്യപകുതി.

കൊച്ചി ∙ പ്രതീക്ഷിച്ച ആവേശം സമ്മാനിക്കാതെ പോയ കേരളാ ബ്ലാസ്റ്റേഴ്സ്–എടികെ കൊൽക്കത്ത ഉദ്ഘാടനപ്പോരിന്റെ ആദ്യപകുതി ഗോൾരഹിതം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലാക്കി മാറ്റിയ ആരാധകരെ അത്ര സന്തോഷിപ്പിക്കാത്ത പ്രകടനമാണ് ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റേത്. കൊൽക്കത്ത പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ. മുന്നേറ്റനിരയിൽ പന്തുകിട്ടാതെ വലഞ്ഞ ദിമിറ്റർ ബെർബറ്റോവ് പിന്നീട് മധ്യനിരയിലേക്കിറങ്ങി കളിച്ച കാഴ്ച മതി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ അളക്കാൻ. മധ്യനിരയിൽ കറേജ് പെകൂസൻ, മിലൻ സിങ് എന്നിവരും…

Read More

ബാംഗ്ലൂർ ബൈസിക്കിൾ ചാംപ്യൻഷിപ് നാളെ

ബെംഗളൂരു∙ ബാംഗ്ലൂർ ബൈസിക്കിൾ ചാംപ്യൻഷിപ് നാളെ നന്ദിഹിൽസിൽ നടക്കും. രാവിലെ ആറിന് ആരംഭിക്കും. മൂന്നു വിഭാഗങ്ങളിലായാണു മൽസരം നടക്കുന്നത്. ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയിലെ ദേവനഹള്ളിയിൽ നിന്നാണു മൽസരം ആരംഭിക്കുന്നത്. സാഹസിക ടൂറിസം പ്രചാരണ പരിപാടിയുടെ ഭാഗമായാണു സൈക്കിൾ ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്

Read More

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു∙ യുവാക്കൾക്കു തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുമെന്ന് ബെംഗളൂരു ടെക് സമ്മിറ്റിന്റെ ഉദ്ഘാടന വേദിയിൽ വ്യവസായ മന്ത്രി ആർ.വി.ദേശ്പാണ്ഡെ. ബെംഗളൂരു പാലസിൽ 18 വരെയാണു ടെക് സമ്മിറ്റ്. 2017-30 കാലഘട്ടത്തിൽ 1.88 കോടി യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകാനാണ് ആലോചിച്ചു വരുന്നത്. സംസ്ഥാനത്തു 16-35 വയസ്സിനിടെയുള്ള 2.12 കോടി പേരാണുള്ളത്. വിദഗ്ധ തൊഴിൽ രംഗത്ത് ഇതു പ്രയോജനപ്പെടുത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. തൊഴിലുകൾ തേടുന്നവരുടെ സംസ്ഥാനമായി നിൽക്കാതെ തൊഴിലുകൾ നൽകുന്ന ഇടമായി നാം മാറണം. അതിനായി നൈപുണ്യം നേടിയെടുക്കുകയാണ് ആദ്യം വേണ്ടത്. കർണാടകയുടെ വളർച്ചയിൽ ഇതുവരെ നിക്ഷേപ…

Read More