ജയമഹൽ റോഡ്: മരങ്ങൾ പിഴുതുമാറ്റുന്നത് താൽക്കാലികമായി നിർത്തി

ബെംഗളൂരു ∙ ജയമഹൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ പിഴുതുമാറ്റുന്ന ജോലി ബിബിഎംപി താൽക്കാലികമായി നിർത്തി. മൈസൂരുവിലെ വൊഡയാർ രാജകുടുംബത്തിന്റെ അധീനതയിലുള്ള ബാംഗ്ലൂർ പാലസിന്റെ ഭൂമിയിലേക്കു മരങ്ങൾ മാറ്റിനടുന്നതു സംബന്ധിച്ചു കോടതിയുത്തരവു കിട്ടാൻ വൈകുന്നതിനെ തുടർന്നാണു പ്രവൃത്തികൾ നിർത്തിയത്.

കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കു മരങ്ങൾ മാറ്റുന്നതിനുള്ള അനുമതിയുത്തരവു ലഭിച്ചാൽ പ്രവൃത്തികൾ പുനരാരംഭിക്കുമെന്നു ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായി 110 മരങ്ങളാണു നീക്കം ചെയ്യുന്നത്. ഇതിൽ 53 മരങ്ങളാണു വേരോടെ പിഴുതു മാറ്റിനടുന്നത്. ബാക്കിയുള്ള മരങ്ങൾ മുറിച്ചുനീക്കും. നിലവിൽ പത്തു മരങ്ങളാണു ദൂരദർശൻ കേന്ദ്രത്തിനടുത്തുനിന്നു പാലസ് മതിലിനരികിലേക്കു മാറ്റിനട്ടത്.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts