കാവേരി വിഷയം : ഇടക്കാല ഉത്തരവിൽ പരിഷ്കരണം ആവശ്യപ്പെട്ട് കർണാടക ഇന്ന് സുപ്രീം കോടതിയിൽ.

ബെംഗളൂരു : തമിഴ്നാടിന് കൂടുതൽ ജലം വിട്ടുകൊടുക്കണമെന്ന ഇടക്കാല വിധിയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് കർണാടക ഇന്ന് സുപ്രീം കോടതിയിൽ. 21 മുതൽ 27 വരെ 6000 ക്യൂസെക്സ് വീതം വെള്ളം വിട്ടുകൊടുക്കണ മെന്നായിരുന്നു ജസ്റ്റിസുമാരായ ദീപക് കുമാർ മിശിയുടേയും യു.യു.ലളിത്തിന്റെയും ഇടക്കാല  ഉത്തരവ് ,ഇതിൽ ഇളവു വരുത്തണമെന്നാണ് കർണാടക ആവശ്യപ്പെടുന്നത്. ഇത്രയും വെള്ളം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നു വിടാൻ ജനുവരി  വരെ സമയം വേണ മെന്നാണ് കർണാടക ആവശ്യപ്പെടാൻ പോകുന്നത്.

കർണാടക ചീഫ് സെക്രട്ടറി അരവിന്ദ് ജാതവും ജലവിഭവ മന്ത്രി എം ബി പാട്ടീലും ഇന്നലെ കർണാടകയുടെ സുപ്രീം കോടതി വക്കീൽ ആയ ഫാലി എസ് നരിമാനെ രുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us