മഴ.. മഴ.. മഴ… എങ്ങും വെളളക്കെട്ടുകൾ,ഗതാഗതക്കുരുക്ക്, ഏതാനും മണിക്കൂറുകൊണ്ട് നരകതുല്യമായി നഗരജീവിതം.

ബെംഗളൂരു: ഏതാനും മണിക്കൂർ മാത്രം പെയ്ത മഴയിൽ നനഞ്ഞ് കുതർന്ന് നഗരം.

വൈകുന്നേരം 6 മണിയോടെ നരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ഇടനിട്ടും തുടർന്നുമുള്ള മഴ നഗരജീവിതത്തെ അക്ഷരാർത്ഥത്തിൽ നഗരതുല്യമാക്കി മാറ്റി.

മന്ത്രിമാരും മുൻ മന്ത്രിമാരും മറ്റും താമസിക്കുന്ന വി.ഐ.പി.ഏരിയയായ ഡോളേഴ്സ് കോളനിയിൽ വരെ 4 വീടുകളിൽ വെള്ളം കയറി.

കോറമംഗലയിൽ 20 വീടുകളിൽ വെള്ളം കയറി.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

ബന്നാർ ഘട്ട റോഡ്, മാർത്തഹള്ളി,

മൈസൂരു റോഡിലെ നായന്തനഹള്ളി, ഹൊസൂർ മെയിൻ റോഡിൽ ഇലക്ട്രോണിക് സിറ്റിയിലെ വീരസാന്ദ്ര എന്നിവിടങ്ങളിൽ റോഡിൽ വെള്ളം നിറഞ്ഞു, വാഹന ഗതാഗതം കാര്യമായി തടസപ്പെട്ടു.

ബി.ബി.എം.പി.യുടെ അറിയിപ്പ് പ്രകാരം 3 സോണുകളിലും 10 സെൻ്റിമീറ്ററിൻ്റെ മുകളിൽ മഴ രേഖപ്പെടുത്തി. പുതിയ ബി.ബി.എം.പി.കമ്മീഷണർ തുഷാർ ഗിരിനാഥ് മഴക്കെടുതി നേരിടുന്ന നഗരത്തിലെ വിവിധയിടങ്ങൾ സന്ദർശിച്ചു.

ഇന്നും മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ബംഗളൂരു നഗര-ഗ്രാമ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
[masterslider id="10"]

Related posts