കാവേരി ബന്ദ് ;ഫ്രീഡം പാര്‍ക്കില്‍ പ്രവര്‍ത്തകന്റെ ആത്മഹത്യാ ശ്രമം;കെ ആര്‍ എസ് ഡാമില്‍ വെള്ളത്തില്‍ ചാടി ആത്മഹത്യാ ശ്രമം ; ഫ്രീഡം പാര്‍ക്കിലും മൈസൂര്‍ ബാങ്ക് സര്‍ക്കിളിലും പ്രതിഷേധ യോഗങ്ങള്‍ തുടരുന്നു ;മാന്ട്യയില്‍ പ്രതിഷേധം കത്തുന്നു.

ബെന്ഗളൂരു : കാവേരി വിഷയത്തില്‍ ഉള്ള പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ് ,കന്നഡ അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ തുടരുകയാണ് ,ടൌണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകനങ്ങള്‍ കന്നഡ ചാലുവലി വട്ടാല്‍ സംഘം നേതാവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ഫ്രീഡം പാര്‍ക്കില്‍ തുടരുകയാണ്.നാട് റോട്ടില്‍  ഉരുളുസേവ (ശയന പ്രതിക്ഷണം ) നടത്തി ഒരു വിഭാഗം അണികള്‍ അതിന്റെ ഭാഗമായി.

മറ്റൊരു പ്രതിഷേധം മൈസൂര്‍ ബാങ്ക് സര്‍ക്കിളിന്റെ സമീപത്തു തുടരുകയാണ് ,ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആറുമണിയോടെ ബന്ദ് അവസാനിച്ച് സാധാരണ നിലയില്‍ എത്താനുള്ള സാധ്യത കുറവാണ്.img-20160909-wa0014

ബെന്ഗളൂരുവിലെ എല്ലാ പ്രധാന സ്ഥലങ്ങ
ളിലും പ്രവര്‍ത്തകര്‍ ഗതാഗതം സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് രാവിലെ മുതല്‍ കാണാന്‍ കഴിഞ്ഞത്.ഒരു വിഭാഗം ജനങ്ങള്‍ തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിതയോടുള്ള അവരുടെ അവമതിപ്പ്‌ പല രൂപത്തില്‍ പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു ,ഒരു വിഭാഗം ആളുകള്‍ ജയലളിതയുടെ പ്രതീകാത്മക ശവ സംസ്കാരം നടത്തുകയും നരകത്തില്‍ എത്തിച്ചേരാന്‍ ഉള്ള പൂജകളും നടത്തുന്ന
ത് കാണാമായിരുന്നു,ഒരു വിഭാഗം ജയലളിതയുടെ ചിത്രത്തില്‍ ചെരുപ്പുകൊണ്ട് അടിക്കുന്നതും കാണാമായിരുന്നു.

പാര്‍ക്കില്‍ നടന്ന പ്രതിഷേധത്തിനിടക്ക് ഒരു പ്രവര്‍ത്തകന്‍ img-20160909-wa0015സ്വയം കത്തിയെടുത്തു വയറിനു കുത്തുകയും ,അദ്ധേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള മാര്‍ത്താസ് ആശുപത്രിയിലേക്ക് മാട്ടുകയുമം ചെയ്തു.

മണ്ട്യയില്‍ പ്രതിഷേധം കത്തുന്നു ,രാവിലെ പല യിടങ്ങളിലും പ്രതിഷേധം പോലിസ് ലാത്തി ചാര്‍ജില്‍ അവസാനിച്ചു ,വൈകുന്നേരം നാലുമണിയോടെ കെ ആര്‍ എസ് ഡാമില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ഒരു പ്രവര്‍ത്തകനെ കൂടെയുള്ളവര്‍ ചേര്‍ന്ന് രക്ഷിച്ചു.

(ചിത്രങ്ങള്‍ ഷെറിന്‍)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us