ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്‌സിനുകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച അറിയിച്ചു. വാക്സിനുകളുടെ കുറവ് ഉള്ളത് കൊണ്ട് ഏറ്റവും ആവശ്യമുള്ളവർക്ക് പരിഗണന കൊടുത്തുകൊണ്ട് വാക്സിനേഷൻ നൽകാൻ ബി ബി എം പി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. “രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുൻഗണന നൽകുന്നു. മതിയായ ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും,” എന്ന് ഗുപ്ത പറഞ്ഞു. എല്ലാ പൗരന്മാരും കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഷെഡ്യൂൾ നിശ്ചയിച്ചതിനുശേഷം മാത്രമേ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിക്കാവൂ…
Read MoreTag: Bangalore covid 19
ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക; സിറ്റി പോലീസ് കമ്മീഷണർ.
ബെംഗളൂരു: മെയ് 10 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഞായറാഴ്ച ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ ഞാൻ എല്ലാ ബാംഗ്ലൂർ നിവാസികളോടും അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കൂ, വീട്ടിൽ കഴിയുക , സുരക്ഷിതമായികഴിയുക ! എങ്കിൽ മാത്രമേ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നമ്മൾക്ക് സാധിക്കു,” എന്ന് പന്ത് ട്വീറ്റ് ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്…
Read Moreകോവിഡ് 19: ടെസ്റ്റുകളുടെ എണ്ണം ഉയർത്താൻ 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബി.ബി.എം.പി.ക്ക്.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ബി ബി എം പിക്ക് 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ അനുവദിച്ചതായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “കോവിഡ് 19 രോഗബാധ നേരത്തേ കണ്ടെത്തുന്നതിനും അണുബാധ സമയബന്ധിതമായിചികിത്സിക്കുന്നതിനും റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സഹായിക്കും, ഇത് വൈറസിന്റെ വ്യാപനംകുറയ്ക്കുന്നതിനും സഹായിക്കും,” എന്ന് ബി ബി എം പി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ്ങിനൊപ്പം ജെ ജെനഗറിലെ…
Read Moreഓക്സിജൻ ക്ഷാമം; വലിയ ദുരന്തം ഒഴിവാക്കി കെസി ജനറൽ ആശുപത്രി
ബെംഗളൂരു: മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി പേരുടെ ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു വലിയ ദുരന്തം ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്റെയും ഡോക്ടർ രേണുക പ്രസാദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. 6 ടൺ ശേഷിയുള്ള ഓക്സിജൻ സംഭരണ ടാങ്ക് ആശുപത്രിയിലുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ 0.5 ടൺ ഓക്സിജൻ മാത്രമായിരുന്നു ശേഷിച്ചത്. ഈ സമയം 200 ഓളം രോഗികൾ ഓക്സിജൻ കിടക്കകളിൽ ചികിത്സയിലായിരുന്നു. ബെല്ലാരിയിലെ (പ്രോക്സ് എയർ) ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വരേണ്ട ഓക്സിജൻ നിശ്ചയിച്ച സമയത്ത് എത്തിയിരുന്നില്ല. ഇത് ആശുപത്രിയിലെ ജീവനക്കാരിൽ…
Read Moreകോവിഡ് 19 ; സ്വകാര്യ ആശുപത്രികളിലെ പുതുക്കിയ ചികിത്സ പാക്കേജ് നിരക്കുകൾ അംഗീകരിച്ച് സർക്കാർ.
ബെംഗളൂരു: പൊതുജനാരോഗ്യ അധികൃതർ നൽകിയ റഫറലുകളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 രോഗികളെ പ്രവേശിപ്പിക്കുന്ന സ്വകാര്യ ആശുപത്രികൾ ഈടാക്കാൻ അനുവദിച്ച പുതുക്കിയ പാക്കേജ് നിരക്കുകൾ കർണാടക സർക്കാർ വ്യാഴാഴ്ച അംഗീകരിച്ചു. ചീഫ് സെക്രട്ടറി പി രവി കുമാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഒരു ജനറൽ വാർഡിൽ ചികിത്സ തേടുന്ന ഒരു രോഗിക്ക് പ്രതിദിനം 5200 രൂപ ഈടാക്കാം, എച്ച്ഡിയു (ഹൈ–ഡിപൻഡൻസി യൂണിറ്റ്) ഉള്ള ഒരു കിടക്കയ്ക്ക് പ്രതിദിനം 8000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെന്റിലേറ്റർ ഇല്ലാതെ പ്രതിദിനം 9750 രൂപയും വെന്റിലേറ്ററിൽ11,500 രൂപയുമാണ് ഇൻസുലേഷൻ ഐസിയുവിനുള്ള നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി ഓരോ…
Read Moreകോവിഡ് പ്രതിരോധം: ഒരു ലക്ഷം മെഡിക്കൽ, നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സർക്കാർ.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ സംസ്ഥാനത്തെ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കുന്നതിനായി, കോവിഡ് ഡ്യൂട്ടികൾക്കായി സംസ്ഥാനത്ത് മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിംഗ് കോഴ്സുകൾ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ സേവനം ഉപയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി കോവിഡ് ടാസ്‌ക്ഫോഴ്‌സിന്റെ തലവൻ കൂടിയായ ഉപമുഖ്യമന്ത്രി സി എൻ അശ്വത്‌നാരായണൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ സേവനത്തിന് ആനുകൂല്യങ്ങൾ നൽകുന്നതാണ്. അവസാന പോസ്റ്റിംഗിന്റെ ഭാഗമായി ഇന്റേൺസ്, പിജി, അവസാന വർഷ വിദ്യാർത്ഥികളെ ഉൾപ്പെടെ 17,797 മെഡിക്കൽ വിദ്യാർത്ഥികളെ കോവിഡ് ഡ്യൂട്ടിക്ക് വിന്യസിക്കും. നഴ്‌സിംഗ് വിഭാഗത്തിൽ 45,470 കുട്ടികളുണ്ടെങ്കിൽ ഡെന്റൽ (2538), ആയുഷ് (9654), ഫാർമസി (9936)…
Read More7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.
ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ 7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ് ഫലങ്ങൾ വന്നിരുന്നത് എന്നും ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതല കൂടിയുള്ള മന്ത്രി സി.എൻ അശ്വത് നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …
Read Moreതൊഴിലാളികൾക്കായി 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ഒരുക്കി ബി എം ആർ സി എൽ
ബെംഗളൂരു: മെട്രോ പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെയും നിർമാണത്തൊഴിലാളികളെയും പരിചരിക്കുന്നതിനായി ബിഎംആർസിഎൽ 100 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ തുടങ്ങി. “ബിബിഎംപിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഹൊസൂർ റോഡിലെ കുഡ്‌ലു ഗേറ്റിന് അടുത്തുള്ള ഏകാ ഹോട്ടൽ വാടകക്ക് എടുത്താണ് കോവിഡ് കെയർ സെന്റർ തുടങ്ങുന്നത്. നമ മെട്രോ ഘട്ടം 2 ന്റെ നിർമ്മാണത്തിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് 8,000 തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഭൂരിഭാഗം തൊഴിലാളികളും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. സി സി സിയിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഹൊസൂർറോഡിലുള്ള ജയ്‌ശ്രീ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സിസിസിയിൽ വൈദ്യസഹായം നൽകും.
Read Moreജാലഹള്ളിയിൽ കോവിഡ് കെയർ സെന്റർ സ്ഥാപിക്കാനൊരുങ്ങി വ്യോമസേന
ബെംഗളൂരു: നഗരത്തിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആളുകൾക്ക് കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി, ജാലഹള്ളിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ 100 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട് കൂടിയ ആദ്യ 20 കിടക്കകൾ മെയ് 6 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഓക്സിജൻ ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 100 കിടക്കകളിൽ 10 ഐസിയു കിടക്കകളും പൈപ്പ് ഓക്സിജനുമായി 40 കിടക്കകളും ഉണ്ടാകും ബാക്കി 50 കിടക്കകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട്…
Read Moreഓക്സിജൻ വിതരണം ഇന്ന് തീർന്നുപോകും; നഗരത്തിലെ രണ്ട് ആശുപത്രികൾ
ബെംഗളൂരു: രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്തുന്നതിൽ പാടുപെടുന്നതിനിടയിൽ 24 പേരുടെ മരണത്തിന് ഇടയാക്കിയ ചാമരാജ് നഗർ ആശുപത്രിയിലെ സംഭവം സംസ്ഥാനത്തെയും നടുക്കിയിരിക്കുകയാണ്. ഇതിനിടയിൽ നഗരത്തിലെ രണ്ട് ആശുപത്രികളായ ആർടി നഗറിലെ മെഡാക്സ് ആശുപത്രിയും രാജരാജേശ്വരി മെഡിക്കൽ കോളേജും ഇന്നലെ വൈകുന്നെരത്തോടെ തങ്ങളുടെ ഓക്സിജൻ വിതരണം തീരുമെന്ന് അറിയിച്ചത്. ഓക്സിജൻ പ്രതിസന്ധി കാരണം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുവാൻ രോഗിയുടെ കുടുംബത്തിന് അയച്ച കത്തിൽ മെഡാക്സ് ആശുപത്രി ആവശ്യപ്പെട്ടു. രാജരാജേശ്വരി മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥൻ ഒരു വീഡിയോയിലൂടെ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട്ഓക്സിജൻ വിതരണം ചെയ്യണമെന്ന് ആഭ്യർത്ഥിച്ചു. വൈകുന്നേരം 5 മണിയോടെ ആശുപത്രിയിലെ 200…
Read More