പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി.

ബെംഗളൂരു: കർണാടക പൊലീസ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരെ തസ്തികകൾ മാറ്റി പുതിയ ചുമതലകൾ നൽകി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ പ്രവർത്തന സുതാര്യതയിലെ അഭിപ്രായവ്യത്യാസവും തുറന്ന വാക് പോരും മുറുകിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ അഴിച്ചുപണി. അഡീഷണൽ പോലീസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ വിഭാഗ ആയിരുന്ന ശ്രീ ഹേമന്ത് നിമ്പാക്കറും ജയിൽ -ക്രിമിനൽ വിഭാഗത്തിന്റെ ഇൻസ്പെക്ടർ ജനറലായിരുന്ന ശ്രീമതി രൂപയും തമ്മിൽ ഉയർന്നുവന്ന പരസ്യമായ അഭിപ്രായവ്യത്യാസം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവുപ്രകാരം ശ്രീ നമ്പാൽക്കറിന് ആഭ്യന്തര സുരക്ഷാ…

Read More

തൽക്ഷണ വായ്പ അപ്ലിക്കേഷൻ കേസ്: മൂന്നാമത്തെ ചൈനക്കാരനും അറസ്റ്റിൽ.

ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തൽക്ഷണ വായ്പ ആപ്ലിക്കേഷന്റെ ഇന്ത്യയിലെ മേധാവിയും ചൈനീസ് പൗരനും ആയ 27 കാരൻ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഹൈദരാബാദ് പോലീസിന്റെ പിടിയിലായി. ഡൽഹി വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം മൂന്നായി. കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന കുർണൂൽ സ്വദേശി നാഗരാജു എന്നയാളും പോലീസ് പിടിയിലായിട്ടുണ്ട്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഏകദേശം ഒരു കോടി നാല്പതുലക്ഷം ഇടപാടുകളാണ് ഇതുവരെ കമ്പനി നടത്തിയിട്ടുള്ളത് എന്നും…

Read More

സ്വകാര്യ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള നടപടികളാരംഭിച്ചതിൽ സമ്മിശ്ര പ്രതികരണവുമായി രക്ഷിതാക്കൾ.

ബെംഗളൂരു: സർക്കാർ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ക്ലാസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ. എന്നാൽ ഇതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന തരത്തിലല്ല രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണം. മഹാമാരി പൂർണ്ണമായും വരുതിയിൽ ആയിട്ടില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും. അതേസമയം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷണശാല സൗകര്യങ്ങൾക്കുമാത്രം സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ മതി എന്ന അഭിപ്രായക്കാരാണ് ഒരു വിഭാഗം രക്ഷിതാക്കൾ. രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ…

Read More

ആഘോഷനിയന്ത്രണങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ.

ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സാന്നിധ്യം നഗരത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ രാവിലെ 6 മണി വരെ നിരോധനാജ്ഞ പ്രകാരമുള്ള നിബന്ധനകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും എന്ന് പോലീസ് വിഭാഗം അറിയിക്കുന്നു. നേരത്തേ പുറത്തുവന്ന ഉത്തരവുപ്രകാരം നിരോധനാജ്ഞ നിബന്ധനകൾ വൈകീട്ട് ആറു മണി മുതൽ നാളെ രാവിലെ 6 മണി വരെ ആണെന്നാണ് അറിയിച്ചിരുന്നത്. ഇതുപ്രകാരം പൊതു ആഘോഷ പരിപാടികൾ എല്ലാം നിരോധിച്ചിരുന്നു. നിബന്ധനകൾക്ക് അനുസൃതമായി മുൻകൂട്ടി വാങ്ങിയ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഭക്ഷണശാലകളിലും പബ്ബുകളിലും സന്ദർശിക്കുന്നതിന്…

Read More

യുകെയിൽ നിന്നെത്തിയ ആറു പേരിൽ അതി വ്യാപന ശേഷിയുള്ള വൈറസ് ബാധ കണ്ടെത്തി: 3 പേർ ബെംഗളൂരുവിൽ.

ബെംഗളൂരു: കഴിഞ്ഞദിവസം യുകെയിൽ നിന്നും ഇന്ത്യയിൽ എത്തിയ ആറു പേരിൽ ആണ് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ മൂന്നുപേർ ബംഗളൂരുവിലും രണ്ടുപേർ ഹൈദരാബാദിലും ഒരാൾ പൂനെയിലും ആണ് ഉള്ളത്. ഇവരെ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഒറ്റപ്പെട്ട മുറികളിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള വരെ പ്രത്യേകമായി മാറ്റിപ്പാർപ്പിച്ചു നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലാണ് ഇതിനു വേണ്ടുന്ന പ്രത്യേക പരിശോധന നടത്തിയത്. കഴിഞ്ഞ നവംബർ 25 നും ഡിസംബർ 23 നും ഇടയ്ക്ക് മുപ്പത്തി മൂവായിരത്തോളം യാത്രക്കാരാണ് യുകെ…

Read More

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ മരിച്ച നിലയിൽ.

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ വൈസ് ചെയർപേഴ്സൺ എസ്.എൽ ധർമ്മേ ഗൗഡ കടൂർ താലൂക്കിലെ ഗുണ സാഗര റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ 64 കാരനായ അദ്ദേഹം ആത്മഹത്യ ചെയ്തത് ആയിരിക്കാം എന്ന് സംശയിക്കുന്നു. കുടുംബാംഗങ്ങൾക്ക് കിട്ടിയ അവസാന വിവരമനുസരിച്ച് തിങ്കളാഴ്ച രാത്രി 10 മണിയോടുകൂടി അദ്ദേഹത്തിന്റെ സഖരായ പട്ടണ യിലുള്ളലുള്ള കൃഷിയിടത്തിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ ഏറെ വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ജെഡിഎസ്…

Read More

സ്കൂളുകൾ തുറക്കുന്നു:10,12 ക്ലാസുകളിലെ അധ്യയനം സാധാരണ നിലയിലേക്ക്.

ബെംഗളൂരു: മുൻ തീരുമാനപ്രകാരം പത്തിലും 12ലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകൾ ജനുവരി ഒന്നിന് തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തിവന്നിരുന്ന വിദ്യാഗമ – രോഗവ്യാപനം ഭീതിയെ തുടർന്ന് ഒക്ടോബറിൽ നിർത്തിവച്ചിരുന്നു. ഇതും ജനുവരി ഒന്നിനു തന്നെ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റു ക്ലാസുകളിലേക്കുള്ള അധ്യയനം ജനുവരി 15 മുതൽ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് എന്നും വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ അറിയിച്ചു. ഉപരിപഠനത്തിന്…

Read More

ചൈനീസ് മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ നടത്തുന്ന നിർബന്ധിത വായ്പ വീണ്ടെടുക്കൽ റാക്കറ്റ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിൽ.

ബെംഗളൂരു: ന്യൂ ഗുഡള്ളിയിലെ സയ്യിദ് അഹമ്മദ് 33, ബിടിഎം ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ സയ്യിദ് ഇർഫാൻ 26, രാമഗുണ്ടനഹള്ളി നിവാസി ആദിത്യ സേനാപതി 25 എന്നിവരാണ് കഴിഞ്ഞദിവസം പണം സ്വീകരിച്ചവരിൽ നിന്നുള്ള പരാതിയെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായത്. I greatly applaud @CCBBangalore for cracking down on mobile-app based instant loan companies. These microloan apps used to lend money at a high-interest rate and harass the defaulters through coercive methods. pic.twitter.com/B6ay95hEcf…

Read More

അധികൃതർ അറിയാതെ നഗരത്തിൽ ആയിരക്കണക്കിന് അനധികൃത ശുദ്ധജല കണക്ഷനുകൾ

ബെംഗളൂരു: ശുദ്ധജല വിതരണ ശൃംഖലയിലും ഡ്രെയിനേജ് സംവിധാനങ്ങളിലും “ചോർച്ച” ഉണ്ടോയെന്ന് കണ്ടു പിടിക്കുന്നതിനായി സമീപകാലത്ത് ബെംഗളൂരു ജല-മലിനജല വിതരണ ബോർഡ് (ബി ഡബ്ല്യു എസ് എസ് ബി) നടത്തിയ സർവേയിൽ ആയിരക്കണക്കിന് അനധികൃത കണക്ഷനുകൾ കണ്ടെത്തി. പ്രവർത്തന ചെലവ് ക്രമാതീതമായി വർദ്ധിക്കുകയും വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ നിയമവിരുദ്ധമായ കണക്ഷനുകൾ ജലവിഭവ ചോർച്ചയും വൻ സാമ്പത്തിക നഷ്ടവും ആണ് ഉണ്ടാക്കിയിരിക്കുന്നത്. ബൃഹത് ബെംഗളൂരു മഹാ നഗരപാലിക പ്രദേശങ്ങളിലും പുതുതായി ചേർക്കപ്പെട്ട സ്ഥലങ്ങളിലും ആണ് വൻക്രമക്കേട് നടന്നിരിക്കുന്നത് എന്ന് ഒരു മാസം നീണ്ടു നിന്ന…

Read More

റിട്ടയേഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ തൂങ്ങി മരിച്ച നിലയിൽ.

ബെംഗളൂരു: വിജയനഗർ വിനായക ലേഔട്ട് നിവാസിയും റിട്ടേഡ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറും ആയ ഹനുമന്തപ്പ 69 ആണ് സ്വവസതിയിൽ കിടപ്പുമുറിയിൽ ഞായറാഴ്ച തൂങ്ങിമരിച്ചത്. വീട്ടുകാർ പല പ്രാവശ്യം കതകിൽ തട്ടി വിളിച്ചെങ്കിലും അകത്തു നിന്ന് പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിക്കുകയായിരുന്നു. മരിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹം ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ കുറിപ്പുകൾ ഒന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു. ഹനുമന്തപ്പയുടെ മകൾ പോലീസിന് നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് മാരകമായ എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും…

Read More