ആൾക്കൂട്ട നിയന്ത്രണം; പുതിയ നിബന്ധനകളുമായി കർണാടക സർക്കാർ.

ബെംഗളൂരു :  കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ട നിയന്ത്രണത്തിന് പ്രത്യേക നിബന്ധനകളുമായി കർണാടക സർക്കാർ സർക്കുലർ പുറത്തിറക്കി. സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് മുൻ നിർദ്ദേശപ്രകാരം ആയിരം ചതുരശ്ര മീറ്റർ തുറന്ന സ്ഥല പരിധിയിൽ 376 പേർക്ക് അനുമതി നൽകിയിരുന്നത് മാറ്റമില്ലാതെ തുടരുമെങ്കിലും  പുതിയ സർക്കുലർ പ്രകാരം കെട്ടിടങ്ങൾ ക്കുള്ളിൽ  സംഘടിപ്പിക്കുന്ന പരിപാടികൾക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 200 പേരായി കുറച്ചിട്ടുണ്ട്. ആരോഗ്യകാര്യ അഡീഷണൽ സെക്രട്ടറി ജാവേദ് അക്തർ വെള്ളിയാഴ്ച പുറത്തിറക്കിയ മാർഗനിർദേശ പ്രകാരം  ജന്മദിനാഘോഷങ്ങൾക്ക് 50 പേരും  മരണാനന്തര ചടങ്ങുകൾക്ക് തുറന്ന…

Read More

റാഗിംഗ്;മൂന്നു മലയാളി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പുതുതായി കോളേജിൽ ചേർന്ന വിദ്യാർഥികളെ റാഗ് ചെയ്തതിന് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവർഷ ബിബിഎ വിദ്യാർഥികളായ ഒൻപതുപേർ ചേർന്ന് താമസിച്ചിരുന്ന വീട്ടിലെത്തിയാണ് ഇവർ അതിക്രമം കാട്ടിയത്. മൂന്ന് കുട്ടികളുടെ തല ബലമായിമുണ്ഡനം ചെയ്യിപ്പിച്ചു. ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ വീണ്ടും വരുമെന്നും അനുസരിക്കാത്തവരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അതിക്രമത്തിന് ഇരയായ കുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായ റെജിൻ റിയാസ് – കോഴിക്കോട്, കണ്ണൂരിൽനിന്നുള്ള മുഹമ്മദ് ആദിൽ, മുഹമ്മദ്…

Read More

ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സ് കൂടി കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു.

ബെംഗളൂരു : ചിക്കലസാന്ദ്രയിലെ സായി കൂടിയ അപ്പാർട്ട്മെന്റ് കോംപ്ലക്സ് ആണ് പുതിയ കോവിഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചത്. 40 വീടുകളിലുള്ള അപ്പാർട്ട്മെന്റ് ആകെ 108 പേരാണുള്ളത്. ചിക്കഅലസാന്ദ്രയിലെ വസന്ത പുരയിൽ വെച്ച് നടന്ന ഒരു കൂട്ടായ്മ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് അനുമാനിക്കുന്നു. ബൃഹത് ബെംഗളൂരു മഹാ നഗരപാലിക ഇതിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കമ്മീഷണർ മഞ്ജുനാഥ പ്രസാദ് അറിയിച്ചു. മാർഗ്ഗനിർദ്ദേശ നടപടിക്രമങ്ങളുടെ ഭാഗമായി ശുചീകരണ ശേഷം അപ്പാർട്ട്മെന്റ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. നിലവിൽ എട്ടുപേർക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് എങ്കിലും ബാക്കിയുള്ളവരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Read More

അന്യ മതത്തിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പതിനാലുകാരനെ ക്രൂരമായി കൊല ചെയ്തു!!

ബെംഗളൂരു : നരി ബോൾ സ്വദേശിയായ കൊല്ലി മഹേഷ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അടുത്ത വില്ലേജിലെ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനെ തുടർന്ന് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ 5 ദിവസമായി കുട്ടിയെ കാണാൻ ഇല്ലായിരുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഭീമാ പുഴയിലൂടെ ഒഴുകി നടക്കുന്നത് കണ്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ബന്ധുക്കളുമായി ചേർന്ന് മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ മൂക്കും ജനനേന്ദ്രിയവും മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു. പെൺകുട്ടിയുടെ അമ്മ കുട്ടികളുടെ സൗഹൃദത്തെ എതിർത്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ…

Read More

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഐഫോൺ കള്ളക്കടത്ത് : 206 ഫോണുകളുമായി ദമ്പതികൾ പിടിയിൽ!

ബെംഗളൂരു : അമേരിക്കൻ പാസ്പോർട്ട് ഉടമകളായ ഇന്ത്യൻ ദമ്പതികൾ ആണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന ഏറ്റവും വലിയ ഐഫോൺ കള്ളക്കടത്തിൽ അറസ്റ്റിലായത്. പിടിച്ചെടുത്ത ഐ ഫോണുകൾക്ക് ഏകദേശം രണ്ടു കോടി 80 ലക്ഷം രൂപ വിലവരും എന്നാണ് കസ്റ്റംസ് അധികൃതർ അറിയിക്കുന്നത്. മുംബൈയിൽനിന്നും ഫ്രാൻസിലേക്ക് കഴിഞ്ഞദിവസം പോയ ദമ്പതികൾ ഫ്രാൻസിൽനിന്ന് കള്ളക്കടത്ത് സാധനങ്ങളുമായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയായിരുന്നു. ഇവരിൽനിന്ന് നിരവധി ബാങ്ക് കാർഡുകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുന്നു.

Read More

നഗരത്തിൽ 18 സ്വകാര്യ ആശുപത്രികൾ വഴിയും കോവിഡ് പ്രതിരോധ മരുന്ന് ലഭിക്കും.

ബെംഗളൂരു: രാജ്യവ്യാപകമായി തുടങ്ങുന്ന രണ്ടാംഘട്ട പ്രതിരോധമരുന്ന് വിതരണത്തിന് സ്വകാര്യ ആശുപത്രികൾ കൂടി പങ്കാളികളാകാൻ ഒരുങ്ങുന്നു. 60 വയസ്സിന് മുകളിലുള്ള വർക്കും മറ്റ് അസുഖങ്ങൾ ഉള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇന്നുമുതൽ സ്വീകർത്താക്കൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 45 വയസ്സിന് മുകളിലുള്ളവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും ഒപ്പം നൽകണം. സംസ്ഥാനത്താകെ ജില്ലാ അടിസ്ഥാനത്തിൽ രണ്ട് സ്വകാര്യ ആശുപത്രികൾ വീതം മരുന്ന് വിതരണത്തിൽ പങ്കാളികളാകും. ബെംഗളൂരു നഗരത്തിൽ 18 സ്വകാര്യ ആശുപത്രികളും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതിരോധമരുന്നുകൾ ഈ എന്നു…

Read More

നഗരത്തിൽ വർധിച്ചുവരുന്ന ജലദോഷവും ചുമയും: കോവിഡിന്റെ രണ്ടാംവരവ് ലക്ഷണമാകാം എന്ന് ഡോക്ടർമാർ.

ബെംഗളൂരു: കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പനിക്കും അനുബന്ധിത അസുഖങ്ങൾക്കും ആയി പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രികൾ എല്ലാം കാലിയായി കിടക്കുകയായിരുന്നു എങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ജലദോഷവും ചുമയും ആയി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കമാണോ എന്ന് ഡോക്ടർമാർ സംശയിക്കുന്നു. ചുമയോ ജലദോഷമോ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരരുത് എന്നും ആതുരസേവനം തേടേണ്ടത് ആണെന്നും ഇവർ അഭിപ്രായപ്പെട്ടു. കോവിഡിന്റെ ഒരു രണ്ടാം വരവ് സാധ്യത തള്ളിക്കളയാനാകില്ല എന്നും ചുമയും ജലദോഷവും തുടർച്ചയായ പനിയും ഉള്ളവർ കോവിഡിന് ഉള്ള ടെസ്റ്റ്…

Read More

ബി.എം.ടി.സി ബസ് മരത്തിലിടിച്ച് 16 പേർക്ക് പരിക്ക്

ബെംഗളൂരു: സുങ്കടകട്ടയിൽ നിന്നും വിജയനഗർ വഴി കെ ആർ മാർക്കറ്റിലേക്ക് വരികയായിരുന്ന ബിഎംടിസി ബസ് മാഗടി മെയിൻ റോഡിൽ വച്ച് റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 8.45 ഓടുകൂടി ആയിരുന്നു അപകടം. രാവിലെ കെയർ മാർക്കറ്റിൽ നിന്നും പുറപ്പെട്ട ബസ് കെ എ 01 -8698 ബസ് തിരികെ വരുമ്പോഴായിരുന്നു അപകടം. ബസ്സിൽ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ അനിയന്ത്രിതമായ വേഗത്തിൽ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് എന്നും ഡ്രൈവറുടെ അനാവശ്യമായ ആവേശമാണ് അപകടത്തിൽ കലാശിച്ചതെന്നും ബസിലുണ്ടായിരുന്ന യാത്രക്കാർ അഭിപ്രായപ്പെട്ടു

Read More

പോലീസിനു പറ്റിയ പിഴവ് : ആറുമാസമായി പതിനേഴുകാരൻ കൊടും കുറ്റവാളികൾക്കൊപ്പം ജയിലിൽ

ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റ് പന്ത്രണ്ടാം തീയതി ആണ് ഷബീർ എന്ന 17 കാരൻ പോലീസ് പിടിയിലാകുന്നത്. ഓഗസ്റ്റ് 11ന് ഏകദേശം രണ്ടായിരത്തോളം പേരടങ്ങുന്ന സംഘം പ്രകോപനപരമായ സാമൂഹ്യമാധ്യമ വാർത്തയെ തുടർന്ന് നടത്തിയ ആക്രമണത്തിൽ ഡിജെ ഹള്ളി പോലീസ് സ്റ്റേഷൻ തീ വെച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഷബീർ മറ്റ് 120 പേരോടൊപ്പം അറസ്റ്റിലാവുന്നത്. ബഹളം കേട്ട് പുറത്തിറങ്ങിയ ഷബീർ എന്താണെന്ന് നോക്കാൻ പോയതാണെന്നും ആക്രമണത്തിൽ പങ്കാളിയല്ല എന്നുമാണ് ഷബീറിന്റെ അമ്മ പറയുന്നത്. അന്ന് മുതൽ പോലീസ് സ്റ്റേഷനിലും…

Read More

സംസ്ഥാനത്താകെയുള്ള കോവിഡ്; നഗര അനുപാതത്തിൽ വർധന.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്തിലെ കൊവിഡ്-19 രോഗികളുടെ നഗര അനുപാതത്തിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ട സമൂഹ വ്യാപനത്തിന് തടയിടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്താകെയുള്ള ആകെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന അധികൃതരെ കുഴക്കുന്നുണ്ട്. രോഗികളുടെ എണ്ണത്തിലെ വർദ്ധനയും നഗരത്തിൽ രണ്ടിടങ്ങളിലായി രൂപപ്പെട്ടസമൂഹ വ്യാപനവും തുടർന്നാൽ വീണ്ടുമൊരു അടച്ചിടൽ തന്നെ വേണ്ടി വന്നേക്കാം എന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. നിലവിൽ കർണാടകയിലെ ആകെ രോഗികളുടെ എണ്ണത്തിലെ ഭൂരി ഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരു നഗരത്തിൽ നിന്നാണ്. നഗരത്തിലെ ദിനംപ്രതിയുള്ള ആകെ രോഗബാധിതരാകുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്…

Read More