നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ചോര്‍ന്നു; സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബെംഗളൂരു : കൊച്ചിയിൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോർന്ന് എന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് 2018 ഡിസംബർ 13 നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നത്.

എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആണ് ചോർന്നത്. ലൈംഗികാതിക്രമ ദൃശ്യം ചോർന്ന സംഭവം അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

2017 ഫെബ്രുവരിയിൽ, ആക്രമണം നടന്നപ്പോൾ, അക്രമികൾ ഒരു സംഘം ആളുകൾ കുറ്റകൃത്യം വീഡിയോയിൽ പകർത്തിയിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെടുത്ത് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. എറണാകുളത്തെ പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിലെ ആരോ ദൃശ്യങ്ങൾ ആക്സസ് ചെയ്തതായി സൂചിപ്പിക്കുന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ആണ്‌ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts