ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ദുരൂഹ സാഹചര്യത്തിൽ മലയാളികൾ മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്. ആനേക്കലിലെ വനത്തിനുള്ളിൽ തടാകത്തിനു സമീപം ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തൃശൂർ, പാലക്കാട് സ്വദേശികളുടേത്.

ഇലക്ട്രോണിക് സിറ്റിയിലെ ടിസിഎസ് സോഫ്റ്റ്‍വെയർ കമ്പനി ജീവനക്കാരായ അഭിജിത് മേനോൻ (25), ശ്രീലക്ഷ്മി (20) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.

തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകളാണ് ശ്രീലക്ഷ്മി. പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹന്റെ മകനാണ് അഭിജിത്.

6 മാസം മുൻപ് ടിസിഎസിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറാണ് അഭിജിത്. ഒക്ടോബർ 11-നാണ് ഇവർ അവസാനമായി ഓഫീസിലെത്തിയത്. തുടർന്ന് പ്രവൃത്തി സമയത്തുതന്നെ ഇരുവരും പുറത്തേക്ക് പോകുകയായിരുന്നു.

  പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും; അന്തിമ തീരുമാനം ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ എതിരുനിന്നതുകൊണ്ട് ജീവനൊടുക്കിയതാണെന്ന വാദം ബന്ധുക്കൾ തള്ളി.

കാണാതായ ദിവസത്തിനുമുമ്പ് പെൺകുട്ടി വീട്ടുകാരെ വിളിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഒക്ടോബർ 14-ന് പരപ്പന അഗ്രഹാര പോലീസിൽ പരാതി നൽകിയിരുന്നു. കർണാടക ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ്‌ റിട്ട് ഫയൽ ചെയ്യുകയും ചെയ്തു.

  അധിക നിരക്ക് ഈടാക്കിയ ബെംഗളൂരു വിമാനത്താവള ടാക്സി ഡ്രൈവറിൽ നിന്ന് എങ്ങനെ പണം തിരികെ ലഭിക്കും? വായിക്കാം

മൃതദേഹങ്ങൾക്ക് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബഗോഡി പൊലീസ് പറഞ്ഞു.

കൂടുതൽ അന്വേഷണത്തിനു പൊലീസ് കേരളത്തിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.

40 ദിവസം മുൻപ് ഇലക്ട്രോണിക് സിറ്റിയിലെ താമസ സ്ഥലത്തു നിന്നാണ് ഇവരെ കാണാതായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
[masterslider id="10"]

Related posts

Click Here to Follow Us