വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയ൦: സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്‍റെ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവാഹേതര ബന്ധംത്തില്‍ സ്ത്രീകളും കുറ്റക്കാരെന്നും വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരീക്ഷിച്ചു.

ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അയാള്‍ എന്തിന് ജയിലില്‍ പോകണമെന്നതാണ് ഹര്‍ജിക്കാരനായ കാളീശ്വരം രാജ് ചോദിച്ചത്. കൂടാതെ, നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാന്‍ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി

വിവാഹേതര ബന്ധം കുറ്റകരമാകുന്ന ഐ.പി.സി 497ാം വകുപ്പിന് എതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്ത്രീ പുരുഷന്‍റെ സ്ഥാപര ജംഗമ സ്വത്താണോയെന്നും കോടതി ചോദിച്ചു.

വിവാഹ ബന്ധത്തിന്‍റെ പവിത്രതയും സദാചാരവുമല്ല ഭരണഘടനയുടെ 14ാം വകുപ്പിനെ വിഷയം എങ്ങനെ ബാധിക്കുമെന്നാണ് കോടതി പരിശോധിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഹര്‍ജിയില്‍ എതിര്‍വാദം ഉന്നയിച്ചവരോട് ചൂണ്ടിക്കാട്ടി.

  നടി നിമിഷാ നായര്‍ക്ക് നേരെയുണ്ടായ അതിക്രമം; രണ്ട് യുവാക്കള്‍ക്കെതിരെ കേസ്

അതേസമയം, 497ാം വകുപ്പ് റദ്ദാക്കിയാല്‍ അത് വിവാഹ സമ്പ്രദായത്തെ തകര്‍ക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം.

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497ാം വകുപ്പിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം അടുത്തയാഴ്ചയും തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണത്തെ തോൽപ്പിച്ച മാതൃത്വം; ജബല്‍പൂര്‍ ബോട്ടപകടത്തിൽ മരണത്തിലും കൈവിട്ടില്ല; കുഞ്ഞിനെ മാറോടണച്ച് അമ്മ
[masterslider id="10"]

Related posts

Click Here to Follow Us