മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഹർഷ ഗുപ്തയ്ക്ക് സ്ഥലംമാറ്റം; പ്രതിഷേധം ശക്തം

ബെംഗളൂരു : കർണാടക ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്തയെ സ്ഥാനത്തുനിന്ന് മാറ്റിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 26 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഇത് മുപ്പതാം തവണയാണ് അദ്ദേഹം സ്ഥലംമാറ്റപ്പെടുന്നത്. പുതിയ നിയമനം നൽകാതെയാണ് അദ്ദേഹത്തെ നിലവിലെ സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പുതിയ നിയമനം നൽകാതെ ഒരു ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റരുതെന്ന് ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഹർഷ ഗുപ്തയുടെ കാര്യത്തിൽ ഈ നിർദ്ദേശം ലംഘിക്കപ്പെട്ടത് ഐ.എ.എസ് വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്. ആരോഗ്യവകുപ്പിൽ ഡോക്ടർമാരുടെ സ്ഥലംമാറ്റത്തിന് സുതാര്യമായ സംവിധാനവും കൗൺസിലിംഗും ഏർപ്പെടുത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു.

  ഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ

സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനോട് സർക്കാർ കാണിക്കുന്ന നീതിയാണിതെന്ന് പലരും സമൂഹമാധ്യമങ്ങളിൽ വിമർശിച്ചു. ആരോഗ്യവകുപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഉദ്യോഗസ്ഥനെ പുതിയ നിയമനം പോലും നൽകാതെ മാറ്റിയതിനെതിരെ പ്രമുഖ എഴുത്തുകാരൻ കുച്ചംഗി പ്രസന്ന ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഭരണകൂടത്തിന്റെ ഈ നീക്കം സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണ്ടും വില കൂട്ടി; എൽ.പി.ജി സിലിണ്ടർ വില വർധിപ്പിച്ച
[masterslider id="10"]

Related posts

Click Here to Follow Us