മദ്യപിച്ചിരിക്കെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി . അശോകും സുധീറും ചേർന്ന് കുത്തിക്കൊലപ്പെടുത്തിയ ഗണേഷ് (46)ന്റെ മൃതദ്ദേഹത്തിലെ തലയും കഴുതും വന്യമൃഗങ്ങൾ ഭക്ഷിച്ചു.
നിസ്സാരകാര്യത്തെച്ചൊല്ലി ആരംഭിച്ച തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു, കേസുമായി ബന്ധപ്പെട്ട് ഹള്ളിമിസുരു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ജനുവരി 19 ന് ഗണേഷ് ഭൂമി കാക്കാൻ പോയി സുഹൃത്തുക്കളോടൊപ്പം പാർട്ടി നടത്തി. പിന്നീട്, മദ്യപിച്ചിരിക്കെ നിസ്സാരമായ ഒരു കാര്യത്തിന് സുഹൃത്തുക്കൾ തമ്മിൽ വഴക്കുണ്ടായി,
തർക്കം ആക്രമണത്തിലേക്ക് നീങ്ങുകയും ഗണേഷിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു. പ്രതി സ്ഥലത്തുനിന്ന് ഓടിപ്പോയി, ഗണേഷിന്റെ മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു.
ഡ്യൂട്ടിക്ക് പോയ വനപാലകർ ആണ് മൃതദേഹം ശ്രദ്ധിച്ചത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പോലീസും സോക്കോ സംഘവും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി,
അറസ്റ്റിലായ അശോക് ഇതിനകം ഒരു കൊലപാതക കേസിൽ ജയിലിലായിട്ടുണ്ടെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് ഹള്ളിമിസുരു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]