ബെംഗളൂരു : മധ്യപ്രദേശിൽനിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ രണ്ടാമതും പ്രസവിച്ചു.
തുടർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും ഏറ്റെടുത്ത് ജില്ലാ ശിശുക്ഷേമസമിതി. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിൽ നിന്നുള്ളതാണ് പെൺകുട്ടി. ദസറയ്ക്ക് മൈസൂരുവിൽ സാധനങ്ങൾ വിൽക്കാനെത്തിയതാണ് 17 വയസ്സുള്ള പെൺകുട്ടി. ഭർത്താവ്, അമ്മായിയമ്മ, രണ്ടുവയസ്സുള്ള മൂത്ത കുട്ടി എന്നിവരുമൊപ്പമുണ്ടായിരുന്നു.
ഇവിടെയെത്തിയ കുട്ടിയെ വീണ്ടുംപ്രസവത്തിനായി കുടുംബം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്തതിനാൽ, ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് മൈസൂരു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തു. എന്നാൽ, തങ്ങളുടെ ഗ്രാമത്തിൽ ശൈശവവിവാഹങ്ങൾ ഒരു സാധാരണ രീതിയാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ വിശദീകരണം.
പെൺകുട്ടിയുടെ പ്രസവാനന്തര സുഖത്തിനും നവജാത ശിശുവിന്റെ ആരോഗ്യപരിപാലനത്തിനുമാണ് ഇവരെ ഏറ്റെടുത്തതെന്ന് ശിശുക്ഷേമസമിതി അംഗം മഹാദേവ കോട്ടെ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]