ആളുകളെ അത്ഭുതപ്പെടുത്തി അപകടസ്ഥലത്ത് നിന്ന് 2 ദിവസമായിട്ടും നീങ്ങാതെ കോഴി

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടിയിൽ മരം വീണു.

സ്കൂട്ടിയിലുണ്ടായിരുന്ന ഇടമംഗല വില്ലേജിലെ ദേവസ്യ സ്വദേശി സീതാരാമ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു.

സീതാരാമൻ തൻ്റെ വീട്ടിൽ നടക്കാനിരുന്ന മംഗള കർമ്മത്തിന് കോഴിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

സംഭവത്തിനിടെ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ മൃതദേഹത്തിന് സമീപം കോഴിയും വീണു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്ക് പോയ കോഴിയെ സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ പോയ ശേഷമാണ് തിരിച്ചെത്തിയത്.

ശേഷം സീതാരാമന്റെ സ്കൂട്ടിയിൽ കയറി ഇരുന്നു. ആളുകൾ അടുക്കുമ്പോൾ അടുത്തുള്ള മരത്തിൻ്റെ കൊമ്പിൽ കയറി ഇരിക്കും.

രണ്ടു ദിവസം കഴിഞ്ഞിട്ടും കോഴി അവിടെ നിന്നും പോകാതായതോടെ ആളുകളെ ആശയക്കുഴപ്പത്തിലാക്കി.

ദൈവത്തിന് സമ്മാനമായി നെയ്തിക്കാൻ കൊണ്ടുപോകുന്ന കോഴിയായതിനാലാണ് അത് അത്ഭുതമായാത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts