ആളുകളെ അത്ഭുതപ്പെടുത്തി അപകടസ്ഥലത്ത് നിന്ന് 2 ദിവസമായിട്ടും നീങ്ങാതെ കോഴി

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിലെ കടബ് താലൂക്കിലെ പുളികുക്കിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടിയിൽ മരം വീണു.

സ്കൂട്ടിയിലുണ്ടായിരുന്ന ഇടമംഗല വില്ലേജിലെ ദേവസ്യ സ്വദേശി സീതാരാമ ഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു.

സീതാരാമൻ തൻ്റെ വീട്ടിൽ നടക്കാനിരുന്ന മംഗള കർമ്മത്തിന് കോഴിയെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

സംഭവത്തിനിടെ കോഴിയുടെ കാലുകൾ കയറുകൊണ്ട് ബന്ധിച്ചതിനാൽ മൃതദേഹത്തിന് സമീപം കോഴിയും വീണു.

  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല

പിന്നീട് സ്ഥലത്തുണ്ടായിരുന്നവർ കോഴിയുടെ കാലിൽ കെട്ടിയ കയർ അഴിച്ചുമാറ്റി. സമീപത്തെ കാട്ടിലേക്ക് പോയ കോഴിയെ സംഭവസ്ഥലത്ത് തടിച്ചുകൂടിയവർ പോയ ശേഷമാണ് തിരിച്ചെത്തിയത്.

ശേഷം സീതാരാമന്റെ സ്കൂട്ടിയിൽ കയറി ഇരുന്നു. ആളുകൾ അടുക്കുമ്പോൾ അടുത്തുള്ള മരത്തിൻ്റെ കൊമ്പിൽ കയറി ഇരിക്കും.

രണ്ടു ദിവസം കഴിഞ്ഞിട്ടും കോഴി അവിടെ നിന്നും പോകാതായതോടെ ആളുകളെ ആശയക്കുഴപ്പത്തിലാക്കി.

ദൈവത്തിന് സമ്മാനമായി നെയ്തിക്കാൻ കൊണ്ടുപോകുന്ന കോഴിയായതിനാലാണ് അത് അത്ഭുതമായാത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts