നാല് കുട്ടികളെ കിണറ്റിൽ എറിഞ്ഞ് അമ്മയും ചാടി; അമ്മ മാത്രം രക്ഷപ്പെട്ടു 

ഇൻഡോർ: മധ്യപ്രദേശില്‍ നാല് കുട്ടികളെയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി.

സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിച്ചു.അമ്മ രക്ഷപ്പെട്ടു.

മന്ദ്‌സൗർ ജില്ലയിലെ ഗരോത്തിലാണ് സംഭവം.

സുഗ്ന ബായി (40)യാണ് കുട്ടികളെയുമെടുത്ത് കിണറ്റില്‍ ചാടിയത്.

ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് എഎസ്പി ഹേംലത കുറില്‍ പറഞ്ഞു.

ബണ്ടി (9), അനുഷ്‌ക (7), മുസ്‌കാൻ (4), കാർത്തിക് (2) എന്നീ കുട്ടികളാണ് മരിച്ചത്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കിണറ്റില്‍ നിന്ന് പുറത്തെടുത്തു.

ശനിയാഴ്ച വൈകുന്നേരം സുഗ്നയുടെ ഭർത്താവ് റോഡു സിംഗ് മർദിച്ചതിനെ തുടർന്ന് മക്കളെയും കൂട്ടി വീടുവിട്ട് അടുത്തുള്ള അങ്കണവാടിയില്‍ അഭയം പ്രാപിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

പിറ്റേന്ന് രാവിലെ കുട്ടികളെ കിണറ്റില്‍ എറിഞ്ഞതിന് പിന്നാലെ ഇവരും ചാടി.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടികളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി അധികൃതർ പറഞ്ഞു.

  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി

കേസില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്നും ഭർത്താവ് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us