ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു.

കാൺപുർ: ഉത്തര്‍ പ്രദേശില്‍ സ്ത്രീ പീഡനം തുടര്‍ക്കഥയവുകയാണ്. ഉന്നാവ് സംഭവം ഏല്‍പ്പിച്ച നടുക്കം വിട്ടുമാറുന്നതിനു മുന്‍പേയാണ് മറ്റൊരു സംഭവം കൂടി. പൊതുപൈപ്പിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മർദിച്ച് അവശയാക്കിയ ശേഷം കത്തിച്ചതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.

കാണ്‍പുരില്‍ ദെഹാത് ജില്ലയിലെ ബൈനഎന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബൈനയിലെ രമേഷ് ബാബു ധോരെയുടെ മകൾ നിധി ധോരെയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു പേർ ചേർന്നാണ് നിധിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പതിനാറുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ

കുഴൽക്കിണറിൽനിന്നും വെള്ളം എടുക്കാൻ ശ്രമിച്ച നിധിയെ അഞ്ചംഗ സംഘം തടയുകയായിരുന്നു. വെള്ളം എടുക്കരുതെന്നു കർശനമായി പറഞ്ഞെങ്കിലും നിധി ഇത് അവഗണിച്ചു. ഇതോടെ യുവാക്കൾ പെൺകുട്ടിയെ മർദിക്കുകയായിരുന്നു. അവശയായ പെൺകുട്ടിയെ പിന്നീട് മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞു. നിലവിളികേട്ടെത്തിയ അയൽവാസികളാണ് നിധിയെ ആശുപത്രിയിലെത്തിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജോണി ജോണി യെസ് പപ്പാ'... ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി
[masterslider id="10"]

Related posts

Click Here to Follow Us