സംസ്ഥാന ബജറ്റ്; സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി 

ബെംഗളൂരു: 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ.

മൂന്ന് മണിക്കൂറിലധികം നീണ്ട പ്രസംഗത്തിലൂടെയാണ് സിദ്ധരാമയ്യ ബജറ്റ് അവതരണം പൂർത്തിയാക്കിയത്.

സ്ത്രീകള്‍ക്കും ശിശുക്ഷേമത്തിനും യഥാക്രമം 86,423 കോടിയും 54,617 കോടിയും നീക്കി വെച്ചു.

ലിംഗ ന്യൂനപക്ഷങ്ങള്‍, ദേവദാസികള്‍, ഭിന്ന ശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ചു.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 39,121 കോടി രൂപ അനുവദിച്ചു.

ഈ വർഷത്തെ ബജറ്റ് തുക 3,71,383 കോടി രൂപയാണ്.

കഫേ സഞ്ജീവിനി എന്ന പേരില്‍ 50 സ്ത്രീകള്‍ നടത്തുന്ന കഫേകള്‍ ഈ വർഷം 7.50 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാനത്തുടനീളം ആരംഭിക്കും.

ആരോഗ്യകരവും വൃത്തിയുള്ളതും താങ്ങാനാവുന്ന വിലയുമുള്ള പരമ്പരാഗത പ്രാദേശിക പാചകരീതി ഉപയോഗിച്ച ഭക്ഷണങ്ങള്‍ ഈ പദ്ധതിയിയിലൂടെ ലഭ്യമാക്കും.

അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ കൂടുതല്‍ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നിർമിക്കും.

അങ്കണവാടി രംഗം വികസിപ്പിക്കാന്‍ 300 കോടി നീക്കി വെക്കും.

സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് പരാമർശിച്ചു.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

1.33 കോടി സ്ത്രീകള്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കുന്നു.

ജനുവരി അവസാനം വരെ 1.17 കോടി സ്ത്രീകള്‍ ഈ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതുവരെ 11,726 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

2024-25 വര്‍ഷത്തില്‍ 28,608 കോടി രൂപ നല്‍കും.

ഇത് കുടുംബ പരിപാലനത്തിനും സ്വന്തമായി വരുമാനം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.

അഞ്ജനാദ്രി ഹില്‍സിന് സമീപം ടൂറിസം വികസിപ്പിക്കാന്‍ 100 കോടി, വരുണ അസംബ്ലി നിയോജക മണ്ഡലത്തിലെ കനാലുകളുടെ വികസനം, അതായത് ഗുബ്ബിയ മത്തഡഹള്ളി കുടിവെള്ള പദ്ധതി, രാമനഗരയ്ക്ക് സമീപമുള്ള അര്‍ക്കാവതി റിവര്‍ ഫ്രണ്ട് വികസന പദ്ധതികള്‍ എന്നിവയ്ക്കായി 2,000 കോടി രൂപ അനുവദിച്ചു.

ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ബജറ്റ് അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലെ അഞ്ച് ഗ്യാരണ്ടികളും ആരംഭിക്കുകയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അന്തരിച്ച ഡോ. രാജ്കുമാറിന്റെ ബംഗാരദ മനുഷ്യ സിനിമയിലെ പ്രശസ്തമായ ‘ആഗഡു എന്ദു, കൈലഗഡു എന്ദു’ എന്ന ഗാനം ഉദ്ധരിച്ചുകൊണ്ടാണ് സിദ്ധരാമയ്യ ബജറ്റ് പ്രസംഗം ആരംഭിച്ചത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

തന്റെ സര്‍ക്കാരിന്റെ ഉറപ്പുകളെ വിമര്‍ശിച്ചതിന് അദ്ദേഹം കേന്ദ്രത്തെ വിമര്‍ശിച്ചു. ‘ഗ്യാരണ്ടി സ്‌കീമുകളില്‍ എനിക്ക് വിശ്വാസമുണ്ട്, കേന്ദ്രത്തിന് ചെയ്യാന്‍ കഴിയാത്തത് ഞങ്ങള്‍ ചെയ്തു,’ അദ്ദേഹം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ രംഗത്ത് 50 വിദ്യാര്‍ഥികള്‍ വീതം ഉള്‍ക്കൊള്ളുന്ന 50 മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ആരംഭിക്കും.

100 വിദ്യാര്‍ഥികള്‍ വീതമുള്ള 100 പോസ്റ്റ്-മെട്രിക് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകള്‍ ആരംഭിക്കും.

100 പുതിയ മൗലാന ആസാദ് സ്‌കൂളുകള്‍ തുറക്കും.

ആനേക്കല്‍, നെലമംഗല, ഹൊസ്‌കോട്ട്, ശൃംഗേരി, ഖാനാപുര, ശിരഹട്ടി, യെലന്തൂര്‍ എന്നിവിടങ്ങളില്‍ 280 കോടി രൂപ ചെലവില്‍ 100 കിടക്കകളുള്ള താലൂക്ക് ആശുപത്രികള്‍ സ്ഥാപിക്കും.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള യഥാര്‍ഥ ആഗോള നഗരമായി ബെംഗളൂരു മാറും.

അതിനായി ഐടി, ബിടി മേഖലകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, സെമി കണ്ടക്ടര്‍മാര്‍, ഓട്ടോമൊബൈല്‍സ്, മറ്റ് സണ്‍റൈസ് മേഖലകള്‍ എന്നീ രംഗങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.

നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും നിരാലംബരുടെ എണ്ണവും കണക്കിലെടുത്ത് കിഴക്കന്‍ ബെംഗളൂരുവില്‍ ഒരു നിരാശ്രിത പരിഹാര കേന്ദ്രം (നിര്‍ധന അഭയകേന്ദ്രം) സ്ഥാപിക്കും.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

ബെംഗളൂരുവിലെ കെസി ജനറല്‍ ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 150 കോടി രൂപ ചെലവില്‍ ഏറ്റെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts