ചെന്നൈയിൽ യുവതിക്ക് പുതുജീവൻ; ബംഗളൂരുവിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശം റോഡ് മാർഗം ചെന്നൈയിൽ എത്തിച്ചത് 4.5 മണിക്കൂറിൽ

ചെന്നൈ: ബെംഗളൂരുവിൽ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ശ്വാസകോശം നാലര മണിക്കൂറിനുള്ളിൽ റോഡ് മാർഗം ചെന്നൈയിലെത്തിച്ച് യുവതിക്ക് വിജയകരമായി മാറ്റിവച്ചു.

ബംഗളൂരുവിലെ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽ നിന്ന് ശേഖരിച്ച ശ്വാസകോശം ട്രാഫിക് പോലീസിന്റെ സഹായത്തോടെ നാലര മണിക്കൂറിനുള്ളിലാണ് ചെന്നൈയിലെ നെൽസൺ മാണിക്കം റോഡിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചത്.

ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ 30 വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ മുന്നോട്ടു വരികയായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 55കാരിക്കാണ് ശ്വാസകോശം മാറ്റിവച്ചത്. അന്ന് വിമാന സർവീസുകൾ ഇല്ലാതിരുന്നതിനാൽ റോഡുമാർഗം അവയവങ്ങൾ എത്തിക്കാൻ മെഡിക്കൽ സംഘം തീരുമാനിക്കുകയായിരുന്നു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

അതനുസരിച്ച്, ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ യുവാവിന്റെ ശ്വാസകോശം സുരക്ഷിതമായി നീക്കം ചെയ്തു. പിന്നീട്, ഹൊസൂർ, കൃഷ്ണഗിരി, വെല്ലൂർ, കാഞ്ചീപുരം ജില്ലകളിലൂടെ രണ്ട് സംസ്ഥാന ട്രാഫിക് പോലീസിന്റെ സഹായത്തോടെ ഒരു ഗ്രീൻ കോറിഡോർ സ്ഥാപിക്കുകയും 6.30 ഓടെ ശ്വാസകോശം 4 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ചെന്നൈയിൽ എത്തിക്കുകയും ചെയ്തു.

  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു

എംജിഎം ആശുപത്രിയിലെ ഡോ.കെ.ആർ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം യുവതിയെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ വിജയകരമായി രക്ഷിച്ചു. “രോഗി സുഖം പ്രാപിക്കുന്നതായും ഡോക്ടർമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts