മൃതദേഹം മറവ് ചെയ്യാൻ ശ്മശാനമില്ല; ഒടുവിൽ വെള്ളം നിറഞ്ഞ കുഴിയിൽ സംസ്‌കാരം!!

ബെംഗളൂരു: ചാമരാജനഗറിന് തൊട്ടടുത്തുള്ള ഹരദനഹള്ളി ഗ്രാമത്തിൽ ശ്മശാനം സ്ഥാപിക്കാൻ സ്ഥലമില്ലാതെ, വെള്ളക്കെട്ടിന് നടുവിൽ ശവസംസ്‌കാരം നടത്തി.

ചാമരാജനഗർ താലൂക്കിലെ ഹരദനഹള്ളി വില്ലേജിൽ സർക്കാർ ഭൂമിയുണ്ടെങ്കിലും ശ്മശാനസ്ഥലം അധികൃതർ അടയാളപ്പെടുത്താത്തതിനാൽ സ്വന്തമായി ഭൂമിയില്ലാത്തവരും മൃതദേഹം സംസ്കരിക്കാൻ വഴിയില്ലാതെ അവസ്ഥയാണ്.

തിങ്കളാഴ്‌ച ഗ്രാമത്തിൽ സിദ്ധഷെട്ടി (76) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

മരിച്ചയാൾക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ അന്ത്യകർമങ്ങൾ നടത്താൻ സ്ഥലമില്ലാതെ വലയുകയായിരുന്നു ഗ്രാമവാസികൾ.

സർക്കാർ ഭൂമിയിലെ ചെളി നിറഞ്ഞ സ്ഥലത്ത് നിന്ന് കുഴിമാടം ഉണ്ടാക്കി സംസ്കരിച്ചു. ശ്മശാന കുഴി കുഴിക്കുന്നതിനിടെ പുറത്തേക്ക് വന്ന വെള്ളം നീക്കിയാണ് സംസ്‌കാരം നടത്തി.

ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ജില്ലാ ഭരണകൂടത്തിന് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഗ്രാമവാസിയായ ഗിരീഷ് പറഞ്ഞു.

വില്ലേജിൽ സർക്കാർ ഭൂമിയുണ്ടെങ്കിലും ശ്മശാനത്തിന് അധികൃതർ അടയാളപ്പെടുത്തിയിട്ടില്ലെങ്കിലും സർക്കാർ ഭൂമി ശ്മശാനമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സ്കൂളിൽ വൻ തീപിടുത്തം; കുട്ടികളെയും മാതാപിതാക്കളെയും ഒഴുപ്പിക്കുന്നു
[masterslider id="10"]

Related posts