അമർനാഥ് യാത്രാ റൂട്ടിൽ കുടുങ്ങിയ 83 കർണാടക തീർഥാടകർ സുരക്ഷിതരെന്ന് മന്ത്രി

ബെംഗളൂരു: കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയതായി പറയപ്പെടുന്ന സംസ്ഥാനത്ത് നിന്ന് അമർനാഥ് തീർത്ഥാടനത്തിന് പോയ 83 പേരും സുരക്ഷിതരാണെന്ന് കർണാടക മന്ത്രി എച്ച്കെ പാട്ടീൽ അറിയിച്ചു.

കർണാടക സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ഉദ്യോഗസ്ഥർ നൽകുന്ന, പ്രാഥമിക വിവരമനുസരിച്ച്, അമർനാഥിലെ പഞ്ചതർണി മിലിട്ടറി ബേസ് ക്യാമ്പിൽ 1,000-ത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതിൽ 83 പേർ കർണാടകയിൽ നിന്നുള്ളവരാണ്, 23 പേർ ഗദഗ് ജില്ലയിൽ നിന്നുള്ളവരാണ്.

സംസ്ഥാനത്തെ തീർഥാടകരിൽ 23 പേർ ഗദഗിൽ നിന്നുള്ളവരാണ്. ചിലരോട് ഫോണിൽ സംസാരിച്ചു. ഇന്നലെ രാത്രി വരെ നല്ല തണുപ്പായിരുന്നു. 3 ഡിഗ്രി സെൽഷ്യസായിരുന്നു. തീർഥാടകർക്കായി പുതപ്പുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയതിൽ ആശ്വാസമുണ്ട് എന്നും നിയമം, പാർലമെന്ററി കാര്യ, നിയമനിർമ്മാണം, ടൂറിസം മന്ത്രി പാട്ടീൽ ഞായറാഴ്ച പറഞ്ഞു.

അമർനാഥ് യാത്ര ജൂലൈ 1 നാണ് ആരംഭിച്ചത്, ഓഗസ്റ്റ് 31 ന് സമാപിക്കുമെന്നാണ് പ്രതീക്ഷിസിച്ചിരുന്നത്. 62 ദിവസത്തെ തീർത്ഥാടനം ശിവന്റെ രൂപമായ ബാബ അമർനാഥിന്റെ ഭക്തർക്ക് സമർപ്പിക്കുന്നു. കശ്മീരിലെ മിക്ക ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് 62 ദിവസത്തെ വാർഷിക തീർത്ഥാടനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് നിന്നുള്ള തീർഥാടകർ സുരക്ഷിതമായി തിരിച്ചെത്തുന്നതിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച അധികാരികൾക്ക് നിർദേശം നൽകിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us