സംസ്ഥാനത്തെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയിലെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷ് അറിയിച്ചു. കാളകളെ കൊല്ലാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് കൊന്നുകൂട? പ്രായാധിക്യം മൂലം ചാവുന്ന പശുക്കളെ കുഴിച്ചിടാന്‍ പോലും കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്.

  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും

പശുക്കള്‍ ചത്തത് എങ്ങനെയെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെ നിയമത്തിന്റെ നൂലാമാലകളെ ഭയക്കേണ്ട സ്ഥിതിയാണെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2020ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമ ഭേദഗതിയില്‍ പശുക്കളെ കൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും 50,000 മുതല്‍ അഞ്ച് ലക്ഷം വരെ പിഴയുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts