മെഡിക്കൽ അശ്രദ്ധ കേസുകൾ ഗൗരവമായി കാണണം; ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു

ബെംഗളൂരു: മെഡിക്കൽ അശ്രദ്ധയുടെ കേസുകൾ ഗൗരവമായി കാണുമെന്നും ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്നതിന് ഒരു രീതി വികസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ആദ്യ യോഗത്തിന് ശേഷം പറഞ്ഞു. 2021-ൽ ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 24 മരണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിനെ കുറിച്ച് റാവു ഉദ്യോഗസ്ഥരോട് ചോദിച്ചു. ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് ധാരാളം പരാതികൾ ഉണ്ട്, കാര്യക്ഷമത മെച്ചപ്പെടുത്തേണ്ടതുണ്ട്, അശ്രദ്ധ പാടില്ലെന്നും അപ്രതീക്ഷിത പരിശോധനകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ആരോഗ്യ പ്രവർത്തകർക്കും ഹെൽത്ത് ഓഫീസർമാർക്കും പെർഫോമൻസ് അനാലിസിസ് ചെയ്യാനുള്ള സംവിധാനം ആവശ്യമാണെന്നും സ്ഥലംമാറ്റം ഇതിന്റെ അടിസ്ഥാനത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്ത് കമ്മീഷണർ ഡി രൺദീപ്, നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോ നവീൻ ഭട്ട് എന്നിവരെയാണ് ഈ സംവിധാനം വികസിപ്പിക്കാൻ ചുമതലപ്പെടുത്തിയത്. മുൻ സർക്കാരിന്റെ ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ്, കോക്ലിയർ ഇംപ്ലാന്റ് സ്കീം എന്നിവയുൾപ്പെടെ വിവിധ പദ്ധതികളുടെ സ്ഥിതിയെക്കുറിച്ച് ഉദ്യോഗസ്ഥർ റാവുവിനെ വിശദീകരിച്ചു.

ഇവ വിശദമായി പഠിച്ചതിന് ശേഷം വിപുലീകരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്യുമെന്ന് തീരുമാനിക്കുമെന്ന് റാവു പറഞ്ഞു. ഡ്രഗ്സ് കൺട്രോൾ തുടങ്ങിയ വകുപ്പുകളിൽ ധാരാളം ഒഴിവുകളുണ്ടെന്ന് ഉദ്യോഗസ്ഥർ റാവുവിനെ ധരിപ്പിച്ചു. മുൻ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ, കൊവിഡ് കാലത്തെ സംഭരണത്തിലെ ക്രമക്കേടുകൾ എന്നിവ പരിശോധിക്കുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി റാവു പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts