വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; ഉപരോധം തീര്‍ത്ത് സമരക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ അതിസുരക്ഷാ മേഖല കടന്ന് തുറമുഖ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍ സമരക്കാർ കൊടി നാട്ടി. ചര്‍ച്ച ചെയ്തുപരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് തുറമുഖത്തേക്ക് മാർച്ച് നടത്തി. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിച്ചിട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.

  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം

അതേസമയം, ലത്തീൻ അതിരൂപത ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ഇന്ന് രാവിലെ പ്രതിഷേധം ശക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;
[masterslider id="10"]

Related posts

Click Here to Follow Us