നഷ്ടപെട്ട തങ്ങളുടെ പ്രിയപ്പെട്ട തത്തയെ തിരികെ ലഭിച്ചു; 85,000 രൂപ പാരിതോഷികം നൽകി ഉടമ

ബെംഗളൂരു: ജൂലൈ 19 ന് കാണാതായ റുസ്തുമ എന്ന പ്രിയപ്പെട്ട തത്തയെ കുറിച്ച് വിവരം നൽകുന്നവർക്ക് കർണാടക തുമാകൂരിലെ ഒരു കുടുംബം 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മൃഗ പ്രവർത്തകനായ അർജുൻ വളർത്തിയ കന്നഡ സംസാരിക്കുന്ന ആഫ്രിക്കൻ ഗ്രേ തത്തയെയാണ് അദ്ദേഹത്തിന് നഷ്ടപെട്ടത്.

റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 16 ന്, ഒരു കുടുംബാംഗം അവരുടെ വീടിന്റെ വാതിൽ തുറന്നിട്ടത്തോട് കൂടിയാണ് റുസ്തുമ പുറത്തേക്ക് പറന്നു പോയത്. വിഷമത്തിലായ അർജുനും ഭാര്യ രഞ്ജനയും റുസ്തുമയെ കണ്ടെത്തുന്നതിനുള്ള തീവ്രമായ തിരച്ചിൽ ആരംഭിച്ചു, ജൂലൈ 24 ഞായറാഴ്ച ശ്രീനിവാസ് എന്നയാൾ അവരുമായി ബന്ധപ്പെട്ടപ്പോളാണ് അവരുടെ പരിശ്രമം ഫലം കണ്ടത്. തന്റെ വീടിന് മുന്നിൽ അപൂർവ പക്ഷിയെ കണ്ടതായി ശ്രീനിവാസ് അവരോട് പറയുകയായിരുന്നു, എന്നാൽ അദ്ദേഹം റുസ്തം എന്ന തത്തയെ തിരികെ നൽകിയപ്പോൾ, അർജുനും രഞ്ജനയും വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതലായി 85,000 രൂപ പ്രതിഫലം നന്ദിസൂചകമായി നൽകി.

തുമാകൂരിലെ ജയനഗറിലെ വീട്ടിൽ നിന്ന് 3-4 കിലോമീറ്റർ ദൂരെയാണ് റുസ്തുമ പറന്നതെന്ന് അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷി അപ്രത്യക്ഷമായതു മുതൽ, റുസ്തുമയുടെ പങ്കാളി റിയോയുടെയും അർജുനും കുടുംബത്തിനും ഒപ്പം കളിക്കുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ സംസാരിക്കുന്ന തത്തയായ റുസ്തുമ ഒരു പെൺകുട്ടിയുടെ തലയ്ക്ക് മുകളിൽ ഇരുന്നു കളിയായി അവളുടെ തലമുടിയിൽ കൊത്തുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്

റുസ്തുമ മടങ്ങിയെത്തിയ ശേഷം, റുസ്തുമയും റിയോയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച പരവതാനിയിലൂടെ നടക്കുന്നതും വിപുലമായ പുഷ്പ ക്രമീകരണങ്ങളും മറ്റ് അലങ്കാരങ്ങളും കാണിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഗംഭീരമായ സ്വീകരണം നൽകിയാണ് അർജുനും രഞ്ജനയും റുസ്തുമയെ സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts